കല്യന്മാരാം കവിപ്രൗഢകമകുടതടാ-
ശ്ലിഷ്ടുസുസ്പഷ്ടവജ്ര
ക്കല്ലാകുന്നോരു നീതാൻ വലിയൊരു കവിയാ-
ണെങ്കിലും ശങ്കയെന്ന്യേ
ചൊല്ലേറും വായ്ക്കരെക്കാൾ പരിചിലൊരിരുപ-
ത്തഞ്ചുകല്ലിന്നു താഴ-
ത്തല്ലോ നിൽക്കുന്നു ചാടിക്കയറുകിലധുനാ
വീണുടൻ കേണിടും നീ 26
ഒപ്പത്തോടൊപ്പമോരോ കവികളൊടെതിരി-
ട്ടാശു നീ കൊമ്പുകുത്തി-
ശ്ശില്പത്തോടുള്ള മാനം വിരവൊടു വെറുതേ-
വിറ്റുതിന്നാതെകണ്ട്
ഇപ്പോൾ തോഷത്തൊടല്പം രസമൊടു വളരെ-
പ്പൂത്തിടും പൂത്തെലിഞ്ഞി-
പ്പുഷ്പത്തോടൊത്തിരുന്നോ തരമതു വരികിൽ
ക്കേറ്റിടാമേറ്റിടാം ഞാൻ 27
വമ്പേറും വായ്ക്കരെക്ഷ്മാസുരനരിയഭിഷ-
ഗ്വരനാര്യന്റെ കാര്യം
ചെമ്പാണെന്നോർത്തൊരാമ്പൽക്കുസുമമൊടു സമം
ചേർത്തതും ചിത്രമത്രേ
ആമ്പൽപ്പൂവിന്നു സാരസ്യമതൊരുവിധമാ-
ണിന്നതിൻ തന്മയത്വം
ജൃംഭിക്കും നല്ല കൈതപ്പുതുമണിമലരായ്-
വായ്ക്കരെച്ചേർക്കണം നീ 28
ധന്യൻ ചേന്നാസ്സുനമ്പൂതിരിയതിമതിമാൻ
കണ്ടകക്കൈതതൻ പൂ-
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകി-
ത്യാദിയാത്താരിനോർത്താൽ?
താൾ:Kavipushpamala.djvu/8
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു