കെട്ടും പൊട്ടിച്ചുമല്ലിന്നയി! തവ വിടുവി-
ഡ്ഡിത്വമൊന്നങ്ങു ചിന്തി-
ച്ചിട്ടാണാഹന്ത! മിണ്ടാതിവിടേ മരുവിടാൻ
ബന്ധമെൻ ബന്ധുമൗലേ! 18
ഉൽകൃഷ്ടോജ്ജൃംഭിതാഭ്രാവലി കൊടിയ കൊടും-
കാറ്റിനാൽക്കൂട്ടിമുട്ടി -
ദ്ദിക്കെട്ടും തട്ടി വെട്ടുന്നിടികളുടനുടൻ
കേൾക്കുകിൽ കേസരീന്ദ്രൻ
മെക്കെട്ടൂക്കോടു ചാടീട്ടലറുമൊരു കുറു-
ക്കൻ കുരച്ചീടുകിൽച്ചെ -
ന്നക്കൂട്ടത്തിൽ കുരയിക്കില്ലവനവമതി വ -
ന്നേക്കുമെന്നോർക്കയാലേ. 19
ഭീമശ്രീകൃഷ്ണപാർത്ഥപ്രഭൃതികളെതിരി-
ട്ടാലുമൊട്ടും മടക്കം
ഭീമശ്രീജാഹ്നവീനന്ദനനണയുകയി-
ല്ലേവമാണാവിശിഷ്ടൻ
ശ്രീമൽ ബാണം ശിഖണ്ഡിക്കഭിമുഖവഴിപോ-
കില്ല നാണിച്ചുവെന്നോ-
ർത്തോമൽചാപം നിലത്തിട്ടടലതിലുടന-
ന്നെന്തഹോ പിന്തിരിച്ചു.[1] 20
ശ്രീരാമചന്ദ്രനുടെ പാണിതലേ വിളങ്ങും
ശ്രീരാമണീയഗുണപൂരിതഘോരബാണം
പാരിച്ച പാപമകലത്തു കളഞ്ഞെനിക്കു
പാരാതെ പാവനഗുണം പരമേകിടട്ടേ. 21
കൈനാറിപ്പൂവിനോടും കളതരകനക-
ത്താമരപ്പൂവിനോടും
സാനന്ദം ജാതിയോടും സരസപരിമളോൽ-
ഫുല്ലമാം മുല്ലയോടും
- ↑ കാത്തുള്ളിക്കു മറുപടി എഴുതുന്നതു് ശിഖണ്ഡിയോടു യുദ്ധം ചെയ്യുന്നതിനു തുല്യമാണെന്നു സൂചന.