താൾ:Kavipushpamala.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കവിപുഷ്പമാല
83


അമരാ ദൃഢമെന്നെയങ്ങു നിന്ദി-
ച്ചമരാതിട്ടിഹയൊട്ടയാട്ടിടൊല്ലേ        10

ഓരൊന്നിങ്ങോട്ടുരയ്ക്കുന്നതിനു മറൂവച-
 സ്സോതിയില്ലെങ്കിൽ നിന്നെ-
പ്പാരം നിസ്സാരനെന്നോർത്തഹമിഹ നിതരാ-
 മിന്നു നിന്ദിക്കയെന്നേ
പാരാതെ പാർത്തിടൂ നീ പരമിതിനിടയാ-
 ക്കേണ്ട വേഴ്ചയ്ക്കിതേതും
പോരാതെ വന്നുപോമെന്നൊരു വഴി കരുതി-
 ത്തെല്ലുടൻ ചൊല്ലിടുന്നെൻ.        11

ശങ്കാഹീനം ശശാങ്കാമലതരയശസാ
 കേരളോല്പന്നഭാഷാ-
വങ്കാട്ടിൽ സഞ്ചരിക്കും സിതമണിധരണീ-
 ദേവഹര്യക്ഷവര്യൻ
ഹുങ്കാരാത്തോടെതിർക്കും കവികരിനിടിലം
 തച്ചുടയ്ക്കുമ്പോൾ നിന്ദാ-
ഹുങ്കാരംപൂണ്ട നിയ്യാമൊരു കുറുനരിയെ-
 ക്കുസുമൊ കുന്നിപൊലും?[1]        12

കാത്തുള്ളിലച്യുത! കവിത്വമതോ വല്ലാ-
തിത്തുള്ളൽ വേണ്ട വഴിയില്ലവതാളമാകും
ചേർത്തുള്ളിലായതു നിനച്ചൊരു മുക്കിൽ മങ്ങി-
പ്പാർത്തുള്ള കാലമൊരുമട്ടിലിരിക്ക നല്ലൂ.        13

തുഷ്ടിയോടു മതി പുഷ്ടിയുള്ളൊരു വി-
 ശിഷ്ടരാം കവിവരിഷ്ടർ കു-
മ്പിട്ടിടും തവ പകിട്ടുകൊണ്ടു ജയ-
 മൊട്ടുമോർക്കിലിഹ കിട്ടുമോ?

  1. കവിപുഷ്പമാലയിലെ ഏറ്റവും പ്രസിദ്ധമായ ശ്ലോകം.
"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/4&oldid=162031" എന്ന താളിൽനിന്ന് ശേഖരിച്ചത്