ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- കുംഭമുലച്ചികളാകിയ സുരകുല-
- ശംഭളിമാരെ വിളിച്ചുവരുത്തി
- സംഭോഗാദി സുഖത്തെ ലഭിച്ചിതു
- സരസം ഞാനതു ബോധിച്ചാലും!
- വെള്ളിക്കുന്നു പറിച്ചു കരത്തിൽ
- തുള്ളിക്കുന്നൊരു നേരമതിന്മേൽ
- പള്ളിയുറങ്ങും പരമേശ്വരനുടെ
- പുള്ളിമൃഗാക്ഷി മൃഡാനീദേവി-
- ക്കുള്ളിലിരിക്കും കലഹം തീർപ്പാ-
- നുള്ളൊരു സംഗതി വന്നതുമൂലം
- കൊള്ളാമിവനുടെ തൊഴിലെന്നൊരു തിരു-
- വുള്ളം ഭഗവാനെങ്കലുറച്ചു;
- ശക്രനുമഗ്നിയുമന്തകവീരന-
- രക്കൻ വരുണൻ വായു ധനേശൻ
- മുക്കണ്ണരുമിവരെട്ടു വസുക്കളു-
- മൊക്കെക്കപ്പമെനിക്കു തരുന്നു;
- സർവ്വസുരാംഗനമാരിൽ മികച്ചോ-
- രുർവ്വശി മേനക രംഭ തിലോത്തമ
- നിത്യവുമിവർ വന്നെന്നുടെ ലങ്കയി-
- ലച്ചികളായവർ വേലയെടുപ്പാൻ;
- നമ്മുടെ ഭവനം തൂക്ക തളിക്ക പ-
- ടിക്കമെടുക്ക പടിപ്പുര മെഴുകുക
- മണ്ഡോദരിയുടെ തലമുടിയിൽപ്പുന-
- രെണ്ണ കുളുർക്കെത്തേപ്പിപ്പാനും
- താളിയുമിഞ്ചയുമുണ്ടാക്കാനും,
- ആളികളെപ്പരിപാലിപ്പാനും,
- മാളികമേൽ മണിമെത്ത വിരിപ്പാൻ
- കേളീഗൃഹങ്ങളടിച്ചു തളിപ്പാൻ
- ഇങ്ങനെ വിടുപണിയൊക്കെയെടുപ്പാ-
- നിന്ദ്രസുരാംഗനമാരാകുന്നു
- അങ്ങനെ നമ്മുടെ കല്പനയായതി-
- നെങ്ങുമൊരല്പം കുറവുമതില്ല;
- ഇന്ദ്രജിദാഖ്യൻ നമ്മുടെ നന്ദന-
- നിന്ദ്രനെ യുദ്ധംചെയ്തു ജയിച്ചു
- എന്നല്ലവനെബ്ബന്ധിച്ചുംകൊ-