താൾ:Karnabhooshanam.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 സത്യവാക്കാകുകമത്യാഗൈകശേവധി
    മദ്ധ്യമലോകത്തിൽ വാടാദ്ദീപം

 ഇന്നലെശ്ശക്രനായ്, നാളെയും ശക്രനാം
    ഇന്നു യശ്ശസ്സിനാൽ ശക്രശക്രൻ.

 കാമമിന്നർജ്ജുനതാതനും കർണ്ണനെ-
    യാമട്ടിൽ തോല്പിപ്പാനാശിക്കുന്നു

 ഈയാച്ഞയൊന്നിനാൽ മാത്രം വിജിതനായ്-
    പ്പോയാൽ ധനഞ്ജയൽ നൂനമെന്നാൽ.       800

 നേരിട്ടാൽ നിശ്ചയം തോൽവിയെന്നോതിനാൻ :-
    വേറിട്ടു പോരിനി വേണ്ടതുണ്ടോ ?

 താനേ വന്നിങ്ങു യാചിച്ചാൽപോലും ഞാൻ
    പ്രാണനും ദേഹവും നൽകിയേനേ,

 അർജ്ജുനന്നാസ്ഥിതിക്കങ്ങെങ്ങോ ദൂരെ നി-
    ന്നച്ഛനെയാനയിച്ചെന്തുകാര്യം ?

 ജ്യേഷ്ഠനു കൈയിലൊരുത്തമപാത്രത്തെ-
    ച്ചേർത്താനവരജൻ ദാനം നൽകാൻ

 എന്നതു ചിന്തിച്ചാൽ കാര്യജ്ഞനാമ-
    നെന്നുത്തമർണ്ണനാണെന്നു വന്നു.       810

 ഞാനും സുയോധനരാജകുമാരനും
    നൂനം പരസ്പരപ്രേമബദ്ധർ.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/47&oldid=161870" എന്ന താളിൽനിന്ന് ശേഖരിച്ചത്