താൾ:Karnabhooshanam.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 ആന്തരമായിവ രണ്ടിലുമോർക്കുകിൽ
   ഞാൻ "തര" ഭേദമേ കാണ്മീലല്ലോ !        460


XIX





 അദ്ധ്യായമൊന്നുണ്ടെൻ ജിവിതഗ്രന്ഥത്തിൽ-
   ശസ്ത്രാസ്ത്രശിക്ഷതന്നന്ത്യഘട്ടം:

 പൗരാണികത്വമെൻ പൈതൃകസ്വത്തല്ലേ ?
   പാരായണം ചെയ്യാം ഞാനതല്പം.

 സമ്പ്രാപ്തവിദ്യരായ് ഞങ്ങളെല്ലാമെന്നു
   കുംഭോത്ഭവൻ ഗുരുകണ്ടൊരിക്കൽ

 ആയതു ശോധിപ്പാൻ കല്പിച്ചാൽ രങ്ഗമൊ-
   ന്നായതം വിസ്തൃതമത്ഭുതാഭം.

 ആഗതനായാനങ്ങർജ്ജുനൻ മറ്റെങ്ങും
   ലോകൈകവീരരില്ലെന്നപോലെ,        470

 ഞാനുമങ്ങെത്തിനേൻ മത്സരപ്പോരിനായ്
   ബാണധനുർദ്ധരൻ ബദ്ധകക്ഷൻ.

 തൻവിറ പൂണ്ടൊരു മെയ്യുമായ് വൃദ്ധനാ-
   മെൻ വളർത്തച്ഛനുമുണ്ടു പിൻപേ.

 കോമളമാകുമപ്പൈക്കൂട്ടിൽ നിന്നൊരു
   ഗോമായുവിൻ രുദം കേട്ടിതപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/29&oldid=161850" എന്ന താളിൽനിന്ന് ശേഖരിച്ചത്