താൾ:Karnabhooshanam.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ലേഖപ്രവേകരിലേകനെ മാത്രമേ
   ലോകം സവിതാവെന്നോതുന്നുള്ളു        440

 സ്രഷടാവിന്നില്ലാത്തൊരക്കീർത്തിയങ്ങേയ്ക്കീ
   നിത്യഗോദാനം താൻ ലബ്ധമാക്കീ.

 അങ്ങയെ ഞാനും സവിതാവായ് വന്ദിപ്പു
   തിങ്ങളിൽത്തിങ്ങളിൽ സന്ധ്യതോറും

 സത്യമെന്നച്ഛനങ്ങക്കുന്നിയമ്മതൻ-
   വൃത്തം ഞാൻ കേട്ടാലും കേൾക്കാഞ്ഞാലും,

 ത്വത്സുതൻ പാർത്ഥന്റെ ജീവിതം മജ്ജൂഷ-
   യശ്വനദിയ്ക്കുള്ളിൽ വീഴുവോളം,

 രാധ വളർത്തിയോരിക്കർണ്ണൻ തൽഭിന്നൻ-
   നൂതനനാമൊരു ഗംഗാദത്തൻ.        450

 എന്നമ്മ ഭാരതഭൂമി എന്നച്ഛനോ
   നിർണ്ണയമങ്ങേയ്ക്കുമച്ഛനീശൻ !

 അക്കാലം-തെല്ലെന്നെ മിഥ്യാഭിജാത്യമാം
   പൊയ്ക്കാലിൽ നിർത്താതെ കാത്ത ദൈവം

 ഞാനതിന്നാദ്യമായഞ്ജലി കൂപ്പുന്ന
   മാനുഷകാന്വയ ജന്മധന്യൻ

 സൂതജനാവട്ടെ, സൂരജനാവട്ടെ
   മേദിനീദേവിതന്നങ്കമാർന്നോൻ.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/28&oldid=161849" എന്ന താളിൽനിന്ന് ശേഖരിച്ചത്