ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
താൻ, അഖിലേശ്വരി യാകിയ ദേവി
തപോബലമോടു മഹേശ്വരവല്ലഭ-
യാനതുകാലം അതീവ സുഖത്തോട്-
അവളൊടു കൂടെ വസിച്ചാൽ ദേവൻ;
വാനവർ ചിന്തിച്ചാർ അതുകാലം:
'വരഗുണമുടെ ശിവശക്തികളൊന്നായ്
ഊനം ഒഴിന്തൊരു സുതനുണ്ടാകിൽ അത്
ഉപരോധം ഭൂവനത്തിന്ന്' എന്നേ. 99
'എന്നാൽ ഇന്നിത് ഒഴിപ്പോം എന്ന് അഴക്
ഏറിയ കൈലാസത്തിനു ദേവകൾ
ചെന്ന് ആകുലമൊട്ടു ശിവന് ഉമനാഥനു
ചെമ്മേ വീണ്ണടി തൊഴുത് അറിയിച്ചാർ:
ഒന്നായ് നിങ്ങളുടേ വീർയ്യങ്ങളും
ഒരു സുതൻ ഉണ്ടായ് വരിൻ, അവനാലേ
അന്നേ മുടിയും അനത്തുലക്; എന്നാൽ
അതു ചെയ്യൊല്ലാ പരമേശാ! നീ. 100
പരമേശാ! കാമക്രോധാദികൾ
പറ്റ് അറവിട്ട് ഉപശാന്താത്മാവായ്
മരുവീടുക നീ ഗൌരിയൊട്' എന്നു
മഹാദേവൻ തിരുവടിയരുൾചെയ്താൻ:
'സുരരേ! ചെയ്യാമിതു; പുനര് ഇന്നു
തുളക്കം എഴും മമ വീര്യ്യമിത് എവിടേ
ഭരമാക്കാ വിതും?' എന്നതിനു് അമരകൾ
'പാർമേൽ ആമ്' എന്നരുളിച്ചെയ്താർ. 101