ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എന്നു മഹാമുനിയരുൾ ചെയ്തതു കേട്ട് "ഇതു പണി ദശമുഖൻ ആകിലും അവനോട് ഒന്നിയ മാരീചാദികൾ ആകിലും ഉടൻ അവർകളെയെതിർ പൊരുതു ജയിപ്പാൻ ഇന്ന് ഇതിന് ആത്മജനെത്തരുവാനും എനക്ക് അരുത്: എന്നാൽ അതിന് ഒരുപായം വെന്നിയോട് ഇനിയെന്തള്ളതും? എന്നു വിഷാദത്തോടു മഹീപതി ചൊന്നാൻ. 60
ചൊന്നതു കേട്ട് അതികോപത്തോടേ
ചൊന്നാൻ മഹിരിഷി വിശ്വാമിത്രനും.
"എന്നോടു, ചെയ്യാം എന്നാൽ മുന്നം; അത്
ഇപ്പോഴുതേയരുതെന്നതിനാലേ,
മന്നവനേ! കേൾ, സൂര്യകുലത്തിനു
മറുമുണ്ടാക്കിയ പാപാത്മാ നീ -
യിന്നും ഒര് ആകുലം ഈന്നിയിരുന്നരുൾ,
ഇനജനമോട്ഇഹ; ഞാനോ പോവേൻ 61
പോവത് എനിക്ക് എളുത്" എന്നു കറുത്തു പുകർണ്ണ മഹാമുനി വിശ്വാമിത്രനു ഭാവം അതീവ പകർന്നതറിഞ്ഞു ഭയത്തൊടുകൂടീ ദേവകൾ എല്ലാം കേവലം അഖിലജഗത്തു നടുങ്ങീ ഖേദമൊട് അവിടെ വസിഷ്ഠനും അതുകണ്ട് 'ആവത് ഇത് അറിയാതേ കൊടു പുത്രനെ- യരചാ! വിശ്വാമിത്രന്ന്' എന്നാൻ. 62