ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
36 കണ്ണശരാമായണം സന്തതിയാവാൻ ദശരഥവീരനു
സകലേശ്വരനുംപായസമതിലേ
വന്തുളനായതിനാൽ അതു ഭൂതം
വൻപണി പെട്ട് ഒരുജാതി വഹിച്ചാൻ;
ചിന്തതെളിഞ്ഞു നമസ്കാരത്തൊടു
ശിവകരം ആകിയ പായസപാത്രം ഒര്
അന്തരം ഇന്നി മഹീപതി കെെക്കൊ-
ണ്ടളവേയവിടെ മറഞ്ഞിതു ഭൂതം. 39
ഭൂതലപതി, കൗസല്യയ്കെന്നേ
പൊലിവൊടു പാതി കൊടുത്താൻ പായസം
ആദരവോടെ; ശേഷിച്ചതിൽ നാലൊന്ന്
അന്നു സുമിത്രയ്ക്കെന്നു കൊടുത്താൻ;
നീതിയൊടുള്ളതിൽ മൂവിരുകൂറും
നിരുപമകൈകേയിയ്ക്കു കൊടുത്താൻ;
ചേത തെളിഞ്ഞു സുമിത്രയ്കരുളി
ശേഷമിരുന്നതു പിന്നെയും അരചൻ 40
അരചനുടേയരുളാലേ പത്നികൾ
അപ്പൊഴുതേ സേവിച്ചാർ പായസം
അരുമയൊഴിന്ത് അമരകളിടർ തീർപ്പാൻ;
അഖിലജഗൽപ്പതിയച്യുതൻ അമലൻ
തിരുമരുവിയതിരുമാർവൻ തിരുവടി
തിറമൂറും അവർ ഗർഭാശയമതിലേ
മരുവി വസിച്ചാൻ എന്തരുതാതതു
മഹതാം പരപരിതാപം കളവാൻ? 41