താൾ:Kannassa Ramayanam Balakandam.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 കണ്ണശരാമായണം

ജയമൊടു പുഷ്പകമായ വിമാനം ചെന്ന് എതിർ പൊരുതു പറിച്ചുകുബേരനു ഭയമരുളീ; കൈലാസമിളക്കീ, പരമേസ്വരനുടെ വാൾ കൈക്കൊണ്ടാൻ: മയസുതയാകിയ മണ്ഡോദരിയെ മകിഴ്ന്തു വിവാഹംചെയ്ത് എങ്ങൾക്കൊരു ഭയം ഉണ്ടാമാറ് അമരാംഗനമാർ പലരെയും അവരോധത്തിനു വച്ചാൻ 33

വച്ചാൻ കാരാഗ്ർഹമതിൽ ഇന്ദ്രനെ വമ്പൊടു പുത്രനുടേ വീര്യത്താൽ; ഉച്ചൈര് ആദിത്യാദികൾ എല്ലാം ഉദയംചെയ് വതും അവനരുളാലേ; അച്യുതനേ! അഖിലേശാ ! മറ്റുമൊര് ആശ്ചര്യം കേൾ;-മാരുതദേവനു, നിശ്ചയം, അവനുടെ ലംകാനഗരിയിൽ നിനവ് അറിയാതേ ചെല്ലരുതല്ലോ . 34

അരിയ മഹാകല്പകവൃക്ഷാദികൾ അവനുടെ ലംകയിൽ ആയിത്; എവർക്കും പെരിയ യമൻ വൈവസ്വതൻ; അവനൊടു പെരികെതിർ പൊരുതു തുലഞ്ഞാൻ; എന്നാൽ, ഹരി ഹരി! നാരയണനേ! നിന്നുടെ- യടിയവരാകിയ ഞങ്ങളുടേ ഗതി തിരുമനസ്സാ കല്പിക്ക്" എന്ന് അമരകൾ തിറമൊടു പുനര് അഭിവന്ദനം ചെയ്താർ 35

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/13&oldid=152893" എന്ന താളിൽനിന്ന് ശേഖരിച്ചത്