ഉത്തരകാണ്ഡം ൨൮൩
സീതാദേവി-ഭക്താ; മാരുതേ; ഈ ബാലന്മാരൊ നിന്നെ
പിടിച്ചുകെട്ടിയത്? ആശ്ചർയ്യം; എനിക്കൊന്നു മനസ്സിലാ
കുന്നില്ലല്ലൊ.
ഹനൂമാൻ-അമ്മേ; ലോകേശ്വരി; ഈ രണ്ടു ബാലന്മാർ ഇ
പ്പോൾ ചെയ്ത യുദ്ധത്തിന്റെ അളവിൽ രാമരാവണയുദ്ധം
വെറൂം ഒരു കളിയായി തോന്നുന്നു. സർവ്വേശ്വരനായ ശ്രീ
രാമചക്രവർത്തിയുടെ യാഗാശ്വമാണിത്. ദിഗ് ജയംചെ
യ്തു അമ്പത്താറു മഹാരാജാക്കന്മാരേയും കീഴടക്കി ആ രാ
ജാക്കന്മാരും അവരുടെ സൈന്യങ്ങളും,ലങ്കേശ്വാനും രാ
ക്ഷസസൈന്യവും, കിഷ്കിന്ധാധിപനും, വാനസൈന്യവും,
ശ്രീരാമചക്രവർത്തിയും, സഹോദരന്മാരും, സൈന്യവും ഒ
ക്കെ ഈ തുരഗത്തെ രക്ഷിച്ചുംകൊണ്ടും അയോദ്ധ്യക്കു മട
ങ്ങുകയാണ്. വഴിയിൽ വെച്ചു ഈ ബാലന്മാർ കുതിരയെ
പിടിച്ചുകെട്ടി മേല്പറഞ്ഞ സൈന്യങ്ങളേയും, ശ്രീരാമാദിക
ളേയും ഒക്കെ യുദ്ധത്തിൽ ശരവർഷം ചെയ്തു തോല്പിച്ചു കൊ
ല്ലാതെ കൊന്നു പോർക്കളത്തിലിട്ട്, മുഷ്കുകാട്ടിയ എന്നെ
പിടിച്ചു ബന്ധിച്ചു ഇവിടെ കൊണ്ടുവന്നിരിക്കയാണ്. ഈ
സംഭവം വിചാരിക്കുമ്പോൾ വലുതായ ലജ്ജ തോന്നുന്നു
ണ്ട്. ഇവർ ആരാണെന്നു മനസ്സിലായിട്ടുമില്ല.
സീതാദേവി-മഹാകഷ്ടം; എന്നെ പറവാൻ കാണുന്നുള്ളൂ.
ഉണ്ണികളെ; നിങ്ങൾ എന്തു അക്രമമാണ് കാണിച്ചത്.
വേഗം ഈ മഹാന്റെ കാല്ക്കൽ നമസ്കരിക്കു. എന്റെ
പ്രാണനെ രക്ഷചെയ്ത ഒരു മിത്രമാണിത്. പോരെങ്കിൽ
നിങ്ങളുടെ പിതാവിന്റെ പരമഭക്തനും വിശ്വസ്തദൂകനു
മാണ് നിങ്ങൾ രാമായണകഥ വായിക്കുമ്പോൾ വളരെ
അഭിമാനത്തോടെ സ്തുതിക്കാറുള്ള ഹനുമാനാണ് ഇവൻ.
അഹോ; നിങ്ങളുടെ കരവേഗശരവേഗത്താൽ മോ
ഹാലസ്യപ്പെട്ടു കിടക്കുന്ന നിങ്ങളുടെ അച്ഛനെ വേഗം
ചെന്നു സുഖപ്പെടുത്തുക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.