ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൬൨ ജാനകിപരിണയം ഏഴാമങ്കം കല്പംപോലൊരുമാത്രയങ്ങിനെപതിന്നാലാണ്ടുഞാൻപോക്കിനേൻ കെല്പുളളഗ്രജനിങ്ങരണ്യാതിൽനിന്നെത്തോണ്ടനാളിന്നുതാൻ തല്പാദാംബുജരിന്നുകാണ്മതിനിനിയ്ക്കുണ്ടാംമഹാഭാഗ്യമെ- ന്നൂൾപൂവിൽകൊതിയുളെളാരെന്നുടെമഹാമോഹദ്രുമംഭഗ്നമായ്
എന്നു മോഹിക്കുന്നു ശുർപ്പണഖാ ആത്മഗതം ഹേ ഭരത അങ്ങയുടെ മാത്ര മുല്ല സുന്ദരനായ അദ്ദേഹത്തിനെ കാമിച്ച എന്റെ മോഹദ്രുമവും മുറിഞ്ഞുപോയി വിശേഷിച്ച നാസികയോടുകൂടിട്ടാണെന്നും ച്ചകൊൾക. പ്രകാശം ഉണ്ണി ആശ്വസിക്കു ആശ്വസിക്കു ഇ നിമേൽ രാമനെ എങ്ങിനെ കാണ്മാൻ കഴിയും ശത്രുഘ്നൻ ആഗ്രഗഹത്തോടും വ്യസനത്തോടുംകൂടി കണ്ടാൽശാരദചന്ദ്രനൊത്തമുഖവുംരാജീവപത്രങ്ങൾപോൽ നീണ്ടുളളീക്ഷണയുഗ്മവുംമരതകത്തൂണൊത്തബാഹുക്കളും തണ്ടാർമാകിനികേളിപത്മസമമാംജ്യേഷ്ഠന്റെ ത്രപ്പാദവും കണ്ടിടാനിഹഭാഗ്യമില്ലിനിയിനിക്കെന്നാർയ്യനില്ലായ്കയാൽ ൨൩ എന്നു മോഹിക്കുന്നു ശുർപ്പണഖാ ആത്മഗതം ഞാനതെല്ലാം കണ്ടിട്ടും എ ന്റെ ആഗ്രഹത്തെ സഫലമാക്കുവാൻ കഴിഞ്ഞില്ല. പ്രകാശം ഉണ്ണി ശത്രുഘ്ന ആശ്വസിക്കു ആശ്വസിക്കു ഇദ്ദേഹത്തിനേയും ആശ്വസപ്പിക്കു അനന്തരം ഈ ദുഃഖശാന്തിക്കുളളഉപായത്തെ ആ ലോചിക്കുക. ഭരതൻ ആശ്വസിച്ച *നീരാജ്യംകാത്തുകൊളെളൻമിതിയടികളെമുന്നിട്ടു താതാജ്ഞയാൽചെ- ന്നീരേഴാണ്ടങ്ങരണ്യേമരുവിധരണിയെപ്പിന്നെ നിൻപ്രീതയേഞാൻ പാരംരക്ഷിപ്പനെന്നെന്നെയുമഴകൊടുലാളിച്ചു ചെന്നുളെളാരാർയ്യൻ പോരുന്നില്ലെങ്കിലിപ്പോൾവ്യസനമിതുസഹിക്കുന്നതി- ന്നെങ്ങിനെഞാൻ ൨൪
അതിനാൽ ഞാനിപ്പോൾ അഗ്നിപ്രവേശം ച്ചെയ്യുന്നുണ്ട.
ശത്രുഘ്നൻ ആശ്വസിച്ച പിന്നെ മററുളളവന്റെ വ്യസ
നത്തിന്ന പ്രതിക്രിയ വേറെയെന്താണ,
ഭരതനെ നോക്കി കൈകൂപ്പിക്കൊണ്ട
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.