— 42 —
"സത്യ: "അതു ഇളയവർ മൂത്തവരോടും എളിയവർ വലിയവരോടും
ചെയ്യുന്നതാകുന്നു. എന്നാൽ വിലാത്തിക്കാർ വലിയവർ ചെറിയവരോടും ന
ന്ദിപറയുമല്ലോ. ആ സമ്പ്രദായം ഈ നാട്ടിൽ നടപ്പുണ്ടോ?"
തേജോ: "അതു ഞാൻ നടേ പറഞ്ഞപോലെ ഒന്നുകിൽ 'നിണക്കു ഗുണം
വരട്ടേ' എന്നു പറയും. അല്ലെങ്കിൽ നീ പറയുമ്പോലെ പല്ലിളിക്കും. അതു
കൊണ്ടു തൃപ്തിപ്പെട്ടുകൊള്ളണം."
സത്യ: "ശരി അത്രേ ഉള്ളൂ. അതു തന്നെയാകുന്നു പോരാ എന്നു ഞാൻ
പറയുന്നതു. തക്കതായ ഒരു വാക്കു നമ്മുടെ ഭാഷയിൽ ഇല്ല. (പിന്നെ സു
കുമാരിയോടു) ദൈവത്തോടു നന്ദി പറയുന്നതു ഇങ്ങിനെ അല്ല. ദൈവം ചെയ്യു
ന്ന സൎവ്വനന്മകൾക്കായും നാം അവനെ സ്തുതിക്കേണം. നുമ്മൾ ജീവിക്കുന്നതും
നമുക്കു ഉണ്മാനും ഉടുപ്പാനും കിട്ടുന്നതും നമുക്കു ശരീരത്തിന്നു സുഖമുണ്ടാകുന്നതും
അവന്റെ കരുണകൊണ്ടാകുന്നു. അതുകൊണ്ടു രാവിലെ എഴുന്നീല്ക്കുമ്പോഴും
രാത്രി ഉറങ്ങുവാൻ പോകുമ്പോഴും ഉണ്ണുവാൻ തുടങ്ങുമ്പോഴും ഉണ്ടു തീൎന്നാലും
നാം അവനെ സ്തുതിക്കേണ്ടതാകുന്നു.
സുകു: "എനിക്കു ഇതു ചെയ്വാൻ നീ പഠിപ്പിച്ചു തരുമോ?"
സത്യ: "അതു എനിക്കു എത്രയും സന്തോഷമായ കാൎയ്യമാകുന്നു" എന്നു പറ
ഞ്ഞു ഒന്നു രണ്ടു പ്രാൎത്ഥന ചൊല്ലി പഠിപ്പിച്ചു കൊടുത്തു. അതിന്റെ ശേഷം
അവർ എഴുത്തുപള്ളിയിൽ പോകുന്ന വൎത്തമാനം പറഞ്ഞു. എഴുത്തുപള്ളി
യുടെ വൎണ്ണനയും മറ്റും അവളെ കുറെ കേൾപ്പിച്ച ശേഷം അവൻ തന്റെ വീ
ട്ടിലേക്കു പോയി.
അവൻ പോയപ്പോൾ തേജോപാലൻ സുകുമാരിയോടു: "നാം ദൈവത്തി
ന്നു നന്ദികാട്ടുന്ന പ്രധാനമാൎഗ്ഗം വേറെയൊന്നാകുന്നു. വായികൊണ്ടുഅവനെ
സ്തുതിക്കുന്നതിന്നു പുറമെ ക്രിയകൊണ്ടു അവനെ സന്തോഷിപ്പിക്കണം. അതു
സത്യദാസന്നറിയാം. പക്ഷേ നീ ഇപ്പോൾ അതു ഗ്രഹിക്കയില്ലെന്നുവെച്ചു
പറയാഞ്ഞതായിരിക്കാം" എന്നു പറഞ്ഞു.
പിറേറ ദിവസം രാവിലെ ജ്ഞാനാഭരണം സുകുമാരിയെ വിളിച്ച തലമുടി
ചിക്കി കെട്ടിക്കൊടുത്തു. എഴുത്തുപള്ളിയിൽ പോവാൻ തക്കവണ്ണം ഒരു പു
തിയ പാവാടയും കുപ്പായവും ഉടപ്പിച്ചു കയ്യിൽ ഒരു കൽപ്പലകയും കൽക്കോലും
കൊടുത്തു. ഇതൊക്ക കിട്ടിയപ്പോൾ അവൾ രാത്രിയത്തെ സംഭാഷണം ഓ
ൎത്തു "സലാം അമ്മാ" എന്നു പറഞ്ഞു.