താൾ:GkVI259.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 158 —

ആ കത്തു ആ ചെറുക്കന്റെ കൈവശം തന്നെ കൊണ്ടുകൊടുത്തു. നേരം
ഒമ്പതു മണിയായപ്പോൾ പരിപൂൎണ്ണം കരുണയുടെ അടുക്കൽ ചെന്നു "തോട്ട
ത്തിൽ ഒരാൾ വന്നു നില്ക്കുന്നുണ്ടു. സുകുമാരിയെ സ്വകാൎയ്യമായി കണ്ടു സംസാ
രിക്കേണം പോൽ" എന്നു പറഞ്ഞു. അതു സത്യദാസനായിരിക്കാം എന്നു വിചാ
രിച്ചു കരുണ അവളോടു "ഉമ്മരത്തെ മുറിയിൽ അച്ഛൻ ഉണ്ടു. നീ ആ
യാളെ ക്രട്ടിക്കൊണ്ടു പോയി നിന്റെ മുറിയിൽ ഇരുത്തി സുകുമാരിയോടു
ചെന്നു പറക" എന്നു പറഞ്ഞു.

സുകുമാരി പരിപൂൎണ്ണത്തിന്റെ മുറിയിൽ ചെന്നപ്പോൾ പരിപൂൎണ്ണം അറി
യിച്ചപ്രകാരം സത്യദാസനെ കണ്ടില്ല. എങ്കിലും സത്യദാസൻ ഉടുക്കുന്ന
വിധം വസ്ത്രം ധരിച്ചു കുറെ പ്രായം ചെന്ന ഒരാൾ അവിടെ ഇരിക്കുന്നതു
കണ്ടു അമ്പരന്നു പോയി. അതു സത്യാൎത്ഥി ആയിരുന്നു. നീണ്ട താടി
ക്ഷൌരം ചെയ്തു ചട്ടക്കാരുടെ മട്ടിലുള്ള വസ്ത്രം മാറ്റിയിരുന്നതിനാൽ അവൾ
ഉടനെ അതാരെന്നറിഞ്ഞില്ല. എങ്കിലും "അടുത്തു വാ" എന്നു വിളിക്കുന്ന
ശബ്ദം കേട്ടപ്പോൾ തന്നെ അതു മുമ്പേത്ത സേഡ് ഹാൎട്ട് ആണെന്നു മനസ്സി
ലായി ഓടി ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചു രണ്ടു പേരും കരഞ്ഞു. കുറേ
നേരം ഇങ്ങിനെ കഴിഞ്ഞപ്പോൾ അവൻ "എനിക്കു താമസിപ്പാൻ പാടില്ല.
ദിനകരൻ ആപ്പീസിലേക്കു പോകുന്നതിന്നു മുമ്പെ എനിക്കു കാണേണം.
ഇന്നു രാത്രി ഈ വക പണിക്കൊന്നും അവസരമുണ്ടാകയില്ല. ഈ പ്രവൃത്തി
തീരുന്നതിനു മുമ്പെ എനിക്കു ഇന്നു രാത്രിയത്തെ യോഗത്തിൽ ചേരുവാനും
ഇഷ്ടമില്ല" എന്നു പറഞ്ഞു ഒരെഴുത്തു അവളുടെ കൈക്കൽ കൊടുത്തു, അതു
ദിനകരന്നു കൊണ്ടു കൊടുപ്പാൻ പറഞ്ഞു. അതു വളരെ വൎഷങ്ങൾക്കു മുമ്പെ
ദിനകരൻ അവന്നു അയച്ച അവസാനത്തെ കത്തായിരുന്നു. എഴുത്തു വാങ്ങി
നോക്കിയ ഉടനെ ദിനകരൻ ഭ്രമിച്ചുപോയെങ്കിലും "ഇതു തന്ന ആളോടു
ഇങ്ങോട്ടു വരുവാൻ പറക" എന്നു പറഞ്ഞു. സുകുമാരി സത്യാൎത്ഥിയെയും
ക്രട്ടി അകത്തേക്കു കടന്ന ഉടനെ ദിനകരൻ അവനെ അറിഞ്ഞു മുമ്പോട്ടു ഓടി
ച്ചെന്നു കൈപിടിച്ചു “സത്യാൎത്ഥി! എന്റെ ജീവകാലത്തിൽ നിന്നെ കാണ്മാൻ
ഇടവരികയില്ലെന്നുള്ള ദുഃഖത്തിൽ ഞാൻ ഓരോ ദിവസവും കഴിച്ചു ക്രട്ടി പോ
ന്നിരിക്കുന്നു എന്നതിന്നു ദൈവം സാക്ഷി. കഴിഞ്ഞതൊക്കെ പോകട്ടെ. നീ
എന്റെ കുറ്റം ക്ഷമിച്ചിരിക്കുന്നുവോ എന്നു കേട്ടാൽ മതി" എന്നു ഉറക്കെ നില
വിളിച്ചും കൊണ്ടു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/172&oldid=196138" എന്ന താളിൽനിന്ന് ശേഖരിച്ചത്