താൾ:GkVI259.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—114—

പന്ത്രണ്ടാം അദ്ധ്യായം.

ആറുമാസം കഴിഞ്ഞ ശേഷം ഒരു ദിവസം വൈകുന്നേരം കരുണയും സുകു
മാരിയും കൂടി കടൽത്തീരത്തു മുമ്പെ സുകുമാരി തേജോപാലനോടു കൂടെ ഇരി
ക്കാറുണ്ടായിരുന്ന സ്ഥലത്തു ഇരിക്കുകയായിരുന്നു. അപ്പോൾ ആരോ ഒരാൾ
അവരുടെ മുമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. നല്ല നെടു
പ്പവും നെഞ്ഞുവിസ്താരവും ശരീരപുഷ്ടിയുമുണ്ടായിരുന്നു. വസ്ത്രം വിലാത്തി
ക്കാരുടെ സമ്പ്രദായത്തിന്നനുസരിച്ചായിരുന്നെങ്കിലും നിറം കൊണ്ടു ഇരുജാതി
യോ നാട്ടുകാരനോ ആണെന്നു എളുപ്പത്തിൽ പ്രത്യക്ഷമായിരുന്നു. മദ്ധ്യ
പ്രായം കഴിഞ്ഞിരിക്കുന്നു. ആരുമായി ആ ദിക്കിൽ പരിചയുള്ള പ്രാകാരം
കണ്ടില്ല. ആരുടെ മുഖത്തും അവൻ നോക്കിയതുമില്ല. അവനെ കടന്നുപോ
കുന്നവൎക്കൊന്നും അവനോടു പരിചയമില്ലെന്നു കണ്ടതിലാൻ അവൻ ഒരു പര
ദേശിയാണെന്നു ഇവരിരുവൎക്കും തീർച്ചയായി എങ്കിലും ആരെയും ഗണ്യമാക്കാതെ
നടന്ന ആ ആൾ തങ്ങളെ ഓരോരിക്കൽ നോക്കുന്നെന്നു കണ്ടതിനാൽ സുകു
മാരി കരുണയോടു “നമ്മൾ തമ്മിൽ പറയുന്നതു ആയാൾ ശ്രദ്ധിക്കുന്നുണ്ടെന്നു
തോന്നുന്നു” എന്നു പറഞ്ഞു. കരുണ ഉറുമാൽകൊണ്ടു കണ്ണു നല്ലവണ്ണം തുടച്ചു
“ഇനി ഇതിലേ പോകുമ്പോൾ അതാരാകുന്നെന്നു ഞാൻ സൂക്ഷിച്ചു
നോക്കാം” എന്നു പറഞ്ഞു. അങ്ങിനെ തന്നെ വീണ്ടും അതിയെ മടങ്ങിവരു
മ്പോൾ രണ്ടുപേരും അവനെ സൂക്ഷിച്ചു നോക്കി. അവൻ ഇവരെയും നോക്കി.
അവൻ ആരെന്നു രണ്ടാൾക്കും മനസ്സിലായില്ലെങ്കിലും അവന്റെ മുഖത്തു പെ
ട്ടെന്നു ഒരു നിറഭേദമുണ്ടായ പ്രകാരം അവർ കണ്ടു.

സുകു: “പ്രായം ഇത്രയില്ലെങ്കിൽ സത്യദാസനെന്നു എനിക്കു തോന്നിപ്പോകു
മായിരുന്നു. അവൻ ഈ സമയത്താകുന്നു കല്ക്കത്തയിൽനിന്നു ഇവിടേക്കു
വരുമെന്നു പറഞ്ഞതു.”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/128&oldid=195996" എന്ന താളിൽനിന്ന് ശേഖരിച്ചത്