താൾ:GkVI259.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—109—

ഈ അവസാനനാഴികകളിലൊക്കയും എന്റെ ചിന്ത നിന്നെ കുറിച്ചും എ
ന്റെ പ്രാൎത്ഥന നിണക്കായും ആകുന്നു എന്നു നിന്റെ ഓൎമ്മയിൽനിന്നു ഒരി
ക്കലും വിട്ടുപോകരുതു. പാപം ചെയ്വാനും ദൈവത്തോടു ദ്രോഹം ചെയ്വാനും
ഉള്ള പരീക്ഷകൾ നിന്നെ നേരിടുമ്പോൾ എന്റെ ചരമകാലത്തിൽ ഞാൻ നി
ന്നെ ഓൎത്തു എത്ര വേദനപ്പെട്ടിരിക്കുന്നു എന്നെങ്കിലും വിചാരിച്ചുകൊണ്ടു നി
ന്നെ സ്നേഹിച്ച നിന്റെ രക്ഷിതാവായവനെ ദുഃഖിപ്പിക്കാതിരിക്കേണം. എ
ന്റെ മകനേ നിണക്കു എന്റെ പ്രേമചുംബനം. പരിശുദ്ധനായ ദൈവം
നിന്നെ വിശുദ്ധിയിൽ സൂക്ഷിച്ചു രക്ഷിക്കുമാറാക.

എന്നു നിന്റെ പ്രിയ അമ്മ.”

സുകുമാരി ഇതെഴുതി തീൎന്ന ശേഷം ജ്ഞാനാഭരണം അവളോടു മഷിയും
തൂവലും വാങ്ങി വളരെ പ്രയാസത്തോടെ രണ്ടു മൂന്നു വരി അതിന്റെ താഴെ
താൻ തന്നെ എഴുതി ഒപ്പിട്ടു മടക്കി ഉറയിലിട്ടു പറ്റിച്ചു സുകുമാരിയെക്കൊണ്ടു
മേൽവിലാസവും എഴുതിച്ചു തപ്പാലിലേക്കയച്ചു. "എന്റെ പ്രിയ മകനേ, ഈ
കത്തെഴുതിയ സുകുമാരി എന്റെ കൂട വന്നു താമസിച്ചു എനിക്കെത്ര ഉപകാരം
ചെയ്യുന്നെന്നു വിവരിപ്പാൻ കഴികയില്ല. നിന്റെ ജീവകാലം മുഴുവനെ നീ
അവളെ മറന്നുപോകരുതെ” എന്നായിരുന്നു എഴുതിയതു.

ആറു മാസത്തോളം ജീവിച്ചിരുന്നാൽ എന്റെ മകനെ ഒന്നു കാണാമായി
രുന്നു എന്നു ജ്ഞാനാഭരണം പലപ്രാവശ്യവും സുകുമാരിയോടു പറഞ്ഞെങ്കിലും
ഈ കത്തെഴുതി ഒരാഴ്ചയോളം കഴിഞ്ഞ ശേഷം ഒരു പുലൎച്ചെ നാലു
മണിക്കു അവൾ സുകുമാരിയെ വിളിച്ചുണൎത്തി അവളോടു:

“കുമാരീ ഞാൻ ഒരു സ്വപ്നം കണ്ടു. അതു എന്റെ ആശ്വാസത്തിന്നായി
ദൈവം തന്നെ എനിക്കു കാണിച്ചതാകുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. എ
ന്റെ മകനെ ഞാൻ കാണുകയും ചെയ്തു. അതുകൊണ്ടു ഇനി ഇനിക്കു അവ
നെ ഈ ലോകത്തിൽവെച്ചു കാണേണം എന്നുള്ള ആഗ്രഹം ഇല്ല. എന്നു മാത്ര
മല്ല അവന്റെ നന്മെക്കുവേണ്ടി ഞാൻ മരിക്കേണ്ടതു ആവശ്യമെന്നു ഞാൻ
വിശ്വസിക്കുന്നു” എന്നു പറഞ്ഞു.

സുകു: “എന്തായിരുന്നു സ്വപ്നം? പറയുന്നതിന്നു വിരോധമുണ്ടോ?”

ജ്ഞാന: “ഞാൻ വലുതായ ഒരു പട്ടണത്തിൽ ചെന്നു. അതു അനേകം
ഭംഗിയുള്ള വീടുകളും അഞ്ചും ആറും നിലകളുള്ള വന്മാളികകളും അനവധി
പാണ്ടികശാലകളും ശാപ്പുകളും കൊണ്ടു നിറഞ്ഞ ഒരു നഗരമാകുന്നു. അവി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/123&oldid=195984" എന്ന താളിൽനിന്ന് ശേഖരിച്ചത്