കഷ്ടാനുഭവചരിത്രം. 179
എന്നു ചൊല്ലിയാറെ യേശു: നിങ്ങളോടു പരഞ്ഞാലും നിങ്ങൾ
വിശ്വസിക്കയില്ല; ഞാൻ ചോദിച്ചാലും എന്നോടു ഉത്തരം ചൊ
ല്ലുകയില്ല വിട്ടയക്കയും ഇല്ല എന്നു പറഞ്ഞു. മഹാപുരോഹി
തൻ അവനോടു ചൊല്ലിയതു: അനുഗ്രഹിക്കപ്പെട്ട ദൈവത്തി
ന്റെ പുത്രനായ ക്രിസ്തു നീ തന്നെയോ? എന്നു ഞങ്ങളോടു
പറയേണ്ടതിന്നു ഞാൻ ജീവനുള്ള ദൈവത്തെ ആണയിട്ടു നി
ന്നോടു ചോദിക്കുന്നു. അവനോടു യേശു: നീ പറഞ്ഞുവല്ലോ,
ഞാൻ ആകുന്നു; ശേഷം ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഇതു
മുതൽ മനുഷ്യപുത്രൻ സൎവ്വശക്തിയുടെ വലതുഭാഗത്തിരിക്കുന്നതും
വാനത്തിൻ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും എന്നു
പറഞ്ഞു. ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി:
ഇവൻ ദൈവദൂഷണം പറഞ്ഞു, ഇനി സാക്ഷികളെക്കൊണ്ടു
നമുക്ക് എന്തു ആവശ്യം? ഇതാ അവന്റെ ദൂഷണം ഇപ്പോൾ
കേട്ടുവല്ലോ! നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞ
പ്പോൾ എല്ലാവരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു
(മത്ത. മാൎക്കു. ലൂക്ക)
ശിമോൻ പേത്രനോ തീ കാഞ്ഞു നിൽക്കുമ്പോൾ ഒരു ബാല്യ
ക്കാരത്തി വന്നു സമീപത്തു നിൽക്കുന്നവരോടു: ഇവൻ ആ കൂട്ടത്തിൽ
ഉള്ളവനത്രെ എന്നു പറഞ്ഞു തുടങ്ങി. നീയും അവന്റെ ശിഷ്യ
രിൽ ഒരുത്തൻ അല്ലയോ? എന്നു ചിലർ അവനോടു പറഞ്ഞാ
റെ: അല്ല, ഞാൻ അവനെ അറിയുന്നില്ല എന്നു ആണയിട്ടു
കൊണ്ടും തള്ളിപ്പറഞ്ഞു. കുറയ പിന്നെതിൽ അരികെ നിൽക്കു
ന്നവർ അടുത്തു വന്നു പേത്രനോടു: നീ അവരുടെ കൂട്ടത്തിൽ
ആകുന്നു സത്യം; ഗലീലക്കാരൻ തന്നെ, നിന്റെ ഉച്ചാരണം
കൂടെ നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ
ആ മനുഷ്യനെ അറിയുന്നില്ല എന്നു പ്രാകുവാനും സത്യം ചെ
യ്വാനും തുടങ്ങി. ഉടനെ പൂവൻകോഴി രണ്ടാമതും കൂകി; കൎത്താവു
തിരിഞ്ഞു പേത്രനെ ഒന്നു നോക്കുകയും ചെയ്തു. പേത്രനും:
കോഴി രണ്ടു കുറി കൂകും മുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പ
റയും എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ ഓൎത്തു പുറ
പ്പെട്ടു കൈപ്പോടെ കരകയും ചെയ്തു. (യോഹ. മത്ത. മാൎക്ക. ലൂ.)
23 *