താൾ:GkVI22e.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

180 കഷ്ടാനുഭവചരിത്രം.

യേശുവെ പിടിച്ചുകൊള്ളുന്ന പുരുഷന്മാരോ അവനെ പരി
ഹസിച്ചു മുഖത്തു തുപ്പി കുത്തി അടിച്ചു. ചിലരും അവന്റെ
മുഖം മൂടി കെട്ടി: ഹേ ക്രിസ്തുവേ, ഞങ്ങളോടു പ്രവചിക്ക, നിന്നെ
തല്ലിയതു ആർ? എന്നു ചൊല്ലി കുമെക്കയും മറ്റുംപല ദൂഷണം
അവന്റെ നേരെ പറകയും ചെയ്തു.

ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൻ മൂപ്പന്മാ
രും ശാസ്ത്രികളൂമായി ന്യായാധിപസംഘം ഒക്കയും കൂടി യേശുവെ
കൊല്ലിപ്പാൻ നിരൂപിക്കയും ചെയ്തു. (മത്ത. മാൎക്ക. ലൂക്ക.)

൫. പിലാതന്റെ ന്യായവിസ്താരവും വിധിയും. *

നേരം പുലരാനായപ്പോൾ അവർ എല്ലാവരും കൂട്ടമേ എഴു
നീറ്റു യേശുവിനെ കെട്ടി കയഫാവിൻ പോക്കൽനിന്നു ആ
സ്ഥാനത്തിലേക്കു കൊണ്ടുപോയി നാടുവാഴിയായ പൊന്ത്യപി
ലാതനിൽ ഏല്പിച്ചു. (യോഹ. മത്ത. മാൎക്ക. ലൂക്ക.)

അപ്പോൾ മരണവിധി ഉണ്ടായതു അവനെ കാണിച്ചു കൊ
ടുത്ത യൂദാ കണ്ടു അനുതപിച്ചു ആ മുപ്പതു ശേഖലിനെ മഹാ
പുരോഹിതൎക്കും മൂപ്പന്മാൎക്കും മടക്കി, ഞാൻ കുറ്റമില്ലാത്ത രക്ത
ത്തെ ഏല്പിച്ചു കൊടുക്കയാൽ പിഴെച്ചു എന്നു പറഞ്ഞു. അതു
ഞങ്ങൾക്കു എന്തു? നീ തന്നെ നോക്കിക്കൊൾക എന്നു അവർ
പറഞ്ഞാറെ അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു
കളഞ്ഞു വാങ്ങിപ്പോയി കെട്ടി ഞാന്നു മരിച്ചു. മഹാപുരോഹി
തർ പണങ്ങളെ എടുത്തു ഇതു രക്തവില ആകയാൽ കാഴ്ചഭണ്ഡാ
രത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു. പിന്നെ കൂടി
നിരൂപിച്ചു അവകൊണ്ടു പരദേശികളുദെ ശ്മശാനത്തിന്നായി
കുശവന്റെ നിലത്തെ കൊണ്ടു; ആകയാൽ ആ നിലത്തിന്നു
ഇന്നേവരേ രക്തനിലം എന്നു പേർ ഉണ്ടായതു. പ്രവാചകനായ
യിറമിയാമുഖാന്തരം മൊഴിഞ്ഞതിന്നു അന്നു നിവൃത്തി വന്നു.
കൎത്താവു എന്നോടു അരുളിച്ചെയ്തപ്രകാരം: ഇസ്രായേൽപുത്ര
രിൽ ചിലർ മതിച്ചൊരു മാനയോഗ്യന്റെ വിലയായി മുപ്പതു

  • വെള്ളിയാഴ്ച ൭ ഏപ്രിൽ.
"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/192&oldid=195576" എന്ന താളിൽനിന്ന് ശേഖരിച്ചത്