താൾ:GkVI22e.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 കഷ്ടാനുഭവചരിത്രം.

അവനെ കാണിച്ചുകൊടുക്കുന്ന യൂദാവും അവരോടു കൂടെ നില്ക്കു
ന്നുണ്ടു. ഞാൻ ആകുന്നു എന്നു അവരോടു പറഞ്ഞ ഉടനെ അ
വർ പിൻവാങ്ങി നിലത്തു വീണു. ആരെ തിരയുന്നു? എന്നു
പിന്നെയും അവരോടു ചോദിച്ചതിന്നു നസറയ്യനായ യേശുവെ
എന്നു പറഞ്ഞപ്പോൾ യേശു ഉത്തരം ചൊല്ലിയതു: ഞാൻ ആ
കുന്നു എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; ആകയാൽ എന്നെ
തിരയുന്നു എങ്കിൽ ഇവരെ പോകുവാൻ വിടുവിൻ. എന്നതി
നാൽ: നീ എനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടമാക്കീ
ട്ടില്ല എന്നു ചൊല്ലിയ വചനത്തിന്നു നിവൃത്തിവരേണ്ടിയിരുന്നു.
അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കു
ന്നുവോ അവൻ തന്നെ ആകുന്നു, ആയവനെ പിടിച്ചുകൊൾ
വിൻ എന്നു അവൎക്കു ലക്ഷണം കൊടുത്തിരുന്നു. പിന്നെ ക്ഷണ
ത്തിൽ യേശുവിന്നു നേരിട്ടു വന്നു: റബ്ബീ, വാഴുക എന്നു പറഞ്ഞു
അവനെ ചുംബിച്ചു. അവനോടു യേശു: തോഴാ, എന്തിന്നായി
വന്നു? യൂദാവേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണി
ച്ചുകൊടുക്കുന്നു? എന്നു പറഞ്ഞു.

ഉടനെ അവർ അടുത്തു യേശുവിന്മേൽ കൈകളെ വെച്ചു
അവനെ പിടിച്ചു. അവനോടു കൂടെയുള്ളവരോ വരുന്നതു ക
ണ്ടു; കൎത്താവേ, ഞങ്ങൾ വാളാൽ വെട്ടുകയോ? എന്നു ചൊല്ലി
അവരിൽ ഒരുത്തനായ ശിമോൻ പേത്രൻ തനിക്കുള്ള വാളെ
ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തു
കാതെ അറുത്തുകളഞ്ഞു. ആ ദാസന്നു മല്കൻ എന്നു പേർ ഉണ്ടു.
അതിന്നു യേശു: ഇത്രോളം വിടുവിൻ എന്നു ചൊല്ലി ആയവ
ന്റെ ചെവിയെ തൊട്ടു സൌഖ്യം വരുത്തി. പിന്നെ പേത്ര
നോടു പറഞ്ഞു: വാൾ ഉറയിൽ ഇടു, വാൾ എടുക്കുന്നവൻ ഒക്ക
യും വാളാൽ നശിച്ചുപോകും സത്യം. പിതാവു എനിക്കു തന്ന
പാനപാത്രം ഞാൻ കുടിക്കാതിരിക്കയോ? അല്ല ഞാൻ തൽക്ഷ
ണം എന്റെ പിതാവിനോടു പന്ത്രണ്ടു ലെഗ്യോൻ ദൂതരിലും അ
ധികം എനിക്കു നിറുത്തേണ്ടത്തിന്നു അപേക്ഷിച്ചു കൂടാ എന്നു
തോന്നുന്നുവോ? എന്നാൽ തിരുവെഴുത്തുകൾക്കു എങ്ങിനെ നി
വൃത്തി വരും? ഇപ്രകാരം സംഭവിക്കേണ്ടുന്നതുണ്ടല്ലോ. (യോ.
മത്ത. മാ. ലൂ.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/188&oldid=195566" എന്ന താളിൽനിന്ന് ശേഖരിച്ചത്