താൾ:GkVI22e.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 169

യേശു ഈ ലോകം വിട്ടു പിതാവിന്നരികിൽ പോകുവാനുള്ള
നാഴിക വന്നു എന്നറിഞ്ഞു ലോകത്തിൽ തനിക്കുള്ളവരെ സ്നേ
ഹിച്ച ശേഷം അവസാനത്തോളം അവരെ സ്നേഹിച്ചു. സന്ധ്യ
യായപ്പോൾ അവൻ പന്തിരുവരോടും കൂട വന്നു ചാരിക്കൊണ്ട
ശേഷം അവരോടു പറഞ്ഞിതു: കഷ്ടപ്പെടും മൂമ്പെ ഈ പെസ
ഹ നിങ്ങളോടു കൂടെ ഭക്ഷിപ്പാൻ ഞാൻ വാഞ്ച്ഛയോടെ ആഗ്ര
ഹിച്ചു. എങ്ങിനെ എന്നാൽ അതു ദൈവരാജ്യത്തിൽ പൂൎണ്ണമാ
കുവോളം ഞാൻ ഇനി അതിൽനിന്നു ഭക്ഷിക്കയില്ല എന്നു ഞാൻ
നിങ്ങളോടു പറയുന്നു. അത്താഴം തുടങ്ങുന്നേരം പിതാവു തനിക്കു
സകലവും കൈക്കൽ തന്നു എന്നും താൻ ദൈവത്തിൽനിന്നു പു
റപ്പെട്ടു വന്നു എന്നും ദൈവത്തിന്നടുക്കെ ചെല്ലന്നു എന്നും യേശു
അറിഞ്ഞിട്ടു അത്താഴത്തിൽനിന്നു എഴുനീറ്റു വസ്ത്രങ്ങളെ ഊരി
വെച്ചു ശീല എടുത്തു തന്റെ അരെക്കു കെട്ടി പാത്രത്തിൽ വെ
ള്ളം ഒഴിച്ചു ശിഷ്യരുടെ കാലുകളെ കഴുകുവാനും അരെക്കു കെട്ടി
യ ശിലകൊണ്ടു തൂവൎത്തുവാനും തുടങ്ങി. പിന്നെ ശിമോൻ പേ
ത്രനടുക്കെ വരുമ്പോൾ: കൎത്താവേ, നീ എന്റെ കാലുകളെ കഴു
കയോ? എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ചെയ്യുന്നതിനെ
നീ ഇന്നു അറിയുന്നില്ല, ഇതിൽ പിന്നെ അറിയും താനും എന്നു
ഉത്തരം പറഞ്ഞു. നീ എന്നും എന്റെ കാലുകളെ കഴുകയില്ല
എന്നു പേത്രൻ പറയുന്നു. യേശു ഉത്തരം ചൊല്ലിയതു: ഞാൻ
നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നിൽ പങ്കു ഇല്ല. എന്നാറെ
ശിമോൻപേത്രൻ : കത്താവേ, എൻ കാലുകൾ മാത്രമല്ല കൈ
കളും തലയും കൂടെ എന്നു പറയുന്നു. യേശു അവനോടു: കളി
ച്ചിരിക്കുന്നവന്നു കാലുകൾ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല,
സൎവ്വാംഗംശുദ്ധനാകുന്നു. നിങ്ങളും ശുദ്ധരാകുന്നു. എല്ലാവരും അ
ല്ലതാനും എന്നു പറയുന്നു. തന്നെ കാണിച്ചു കൊടുക്കുന്നവനെ
അറികകൊണ്ടത്രെ എല്ലാവരും ശുദ്ധരല്ല എന്നു പറഞ്ഞതു.
(യോഹ, ലൂക്ക.)

അവരുടെ കാലുകളെ കഴുകീട്ടു തന്റെ വസ്ത്രങ്ങളെ ഉടുത്ത
ശേഷം അവൻ പിന്നെയും ചാരിക്കൊണ്ടു അവരോടു പറ
ഞ്ഞിതു: നിങ്ങളോടു ചെയ്തതു ബോധിക്കുന്നുവോ? നിങ്ങൾ എ

22

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/181&oldid=195553" എന്ന താളിൽനിന്ന് ശേഖരിച്ചത്