താൾ:GkVI22d.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 തിരുവത്താഴം.

൩. തിരുവത്താഴത്തിൻ ആചാരം.

വീഞ്ഞും അപ്പവും മതിയാവോളം ശുദ്ധപാത്രങ്ങളിൽ കൊണ്ടുവന്നു,
അപ്പം നീളമുള്ള ഖണ്ഡങ്ങളാക്കി, എല്ലാം കൎത്താവിൻ മേശ മേൽ ക്രമത്തിൽ
വെച്ചശേഷം കുത്തിരിക്കുന്ന സഭക്കാരോടു ചൊല്ലുന്നിതു.

ക്രിസ്തു യേശുവിൽ പ്രിയ സഹോദരരായുള്ളോരേ, നമ്മുടെ രക്ഷി
താവു തന്റെ ശരീരം മെയ്യായി ഭക്ഷ്യവും തിരുരക്തം മെയ്യായി പാ
നീയവും ആക്കി നമുക്കു തന്നു, വിശ്വാസത്തെ തിരുവത്താഴത്തിൽ
ബലപ്പെടുത്തുവാൻ ഭാവിക്കുന്നതിനാൽ, നാം കൎത്താവിൻ ശരീരത്തി
ന്നും രക്തത്തിനും കുറ്റമുള്ളവർ ആകാതവണ്ണം, കൎത്താവിൻ അ
ത്താഴത്തിലെ മൎമ്മം നാം ഗ്രഹിച്ചുവോ, എന്നു നമ്മെ തന്നെ ശോ
ധന ചെയ്കേ വേണ്ടു. ഈ മൎമ്മമായതോ ദൈവപുത്രനായ യേശു
ക്രിസ്തു നമുക്കു വേണ്ടി ജഡത്തിൽ വന്നു, തിരുമരണത്താൽ നമ്മു
ടെ പാപങ്ങളെ എല്ലാം പരിഹരിച്ചു, സ്വൎഗ്ഗസ്ഥനായ പിതാവെ
നമ്മോടു ഇണക്കി; ഇപ്രകാരം താന്തന്നെ നമ്മുടെ ആഹാരവും നി
ത്യജീവങ്കലേക്കുള്ള പാനീയവും ആയ്ചമഞ്ഞു, എന്നുള്ളതുതന്നെ നാം
ഈ അത്താഴത്തിൽ ഓൎക്കയും, കൎത്താവിൻ വീഞ്ഞും അപ്പവും വാ
ഴ്ത്തി കൈക്കൊണ്ടു പ്രസ്താവിക്കയും ചെയ്യുന്നു.

ഈ ഭോജനത്തിൽ ചേരുന്നവൻ ഏവനും, വിശേഷാൽ തന്റെ
പാപങ്ങൾക്കു മോചനം വന്നതു കൎത്താവായ ക്രിസ്തുയേശു തന്റെ
ശരീരം ഏല്പിച്ചു, രക്തം ചിന്നിയതിനാൽ അത്രേ സാധിച്ചതു, എ
ന്നും, ഏതു വിശ്വാസിക്കും അവൻ നിത്യജീവനെ സമ്പാദിച്ചു, എ
ന്നും കേവലം അറിവൂതാക. ആയതിനെ നാം വിശ്വസിച്ചു, എത്ര
യും ദിവ്യം എന്നു ധ്യാനിച്ചു കൈക്കൊള്ളേണ്ടതല്ലാതെ, ദൈവം ത
ന്റെ ഏകജാതനെ നമുക്കു സ്വന്തമാക്കി തന്നു, നിത്യവീണ്ടെടുപ്പി
നെ സാധിപ്പിച്ചു, പാപം പിശാചു മരണം നരകം എന്നിവറ്റിൽ
നിന്നു നമ്മെ വിടുവിച്ച ദൈവസ്നേഹത്തിൻ ആധിക്യവും അഗാധ
വും കണ്ടു, എന്നും നന്നിയുള്ളവരായി ചമയേണ്ടു. അതുകൊണ്ടു
മരിച്ചിട്ടുള്ളതു ആടുകൾക്കു വേണ്ടി നല്ല ഇടയൻ, പാപികൾക്കു
വേണ്ടി നിൎദ്ദോഷൻ, അവയവങ്ങൾക്കു വേണ്ടി തല, സഭയാകുന്ന
കന്യെക്കു വേണ്ടി മണവാളൻ, എന്നുള്ളതു നണ്ണി മഹാപുരോഹിത
നായ ക്രിസ്തു പിതാവിനെ അനുസരിച്ചും അരിഷ്ടരായ നമ്മെ അ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/136&oldid=185988" എന്ന താളിൽനിന്ന് ശേഖരിച്ചത്