താൾ:GkVI22d.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 123

താവേ, ഞങ്ങൾ അവന്റെ നിയമപ്രകാരം അവൻ വരുവോളം
ആ മരണം പ്രസ്താവിപ്പാൻ തക്കവണ്ണം കൃപ നല്കേണമേ. ഞങ്ങളു
ടെ സ്വന്ത നീതിയെ ആശ്രയിച്ചിട്ടല്ല, ഞങ്ങൾ നിന്റെ പന്തിയിൽ
ചേരുവാൻ തുനിയുന്നതു, നിന്റെ മഹാകരുണയെ ആശ്രയിച്ചിട്ട
ത്രേ. നിന്റെ മേശയിൽനിന്നു വീഴുന്ന നുറുക്കുകളെ പോലും ചേ
ൎത്തുകൊൾവാൻ ഞങ്ങൾ പാത്രമല്ല. എങ്കിലും നീ യഹോവേ, എ
ല്ലായ്പോഴും അവന്തന്നെ ആകുന്നു, ഇന്നും നിന്റെ കനിവു മുടിയാ
തെ, രാവിലേ രാവിലേ പുതുതായും വിശ്വാസ്യത വലുതായും ഇരി
ക്കുന്നു. അതുകൊണ്ടു ഞങ്ങൾ നിന്റെ പുത്രനായ യേശു ക്രിസ്തു
വിന്റെ മാംസം ഭക്ഷിച്ചു, രക്തം കുടിക്കുന്നതിനാൽ ദേഹവും ദേ
ഹിയും സ്വസ്ഥത പ്രാപിച്ചു, നിത്യജീവനായി പുഷ്ടി ഏറി, ഞ
ങ്ങൾ എന്നും അവനിലും, അവൻ ഞങ്ങളിലും വസിപ്പാൻ കരുണ
ചെയ്യേണമേ. ആമെൻ. C. P.

അല്ലെങ്കിൽ.

കനിവുള്ള ദൈവവും പിതാവും ആയവനേ, നീ ഞങ്ങളെ ഇത്ര
കൃപയോടെ അംഗീകരിച്ചു, പുത്രനായ യേശുക്രിസ്തുവിനെ നോക്കി,
സകല പാപവും ക്ഷമിക്കയാൽ ഞങ്ങൾ സ്തുതിച്ചു വാഴ്ത്തുന്നു. വിശ്വ
സ്തനായ ദൈവമേ, നിന്റെ കൃപയിൽ ഞങ്ങളെ കാത്തു വേരൂന്നി
ക്കയും, ഇനി പാപത്തെ പകെച്ചു ഒഴിപ്പാനും, സാത്താന്റെ സ
കല പരീക്ഷകളോടും വിശ്വാസത്തിൽ എതിൎത്തു നില്പാനും, സത്യ
ത്തിന്റെ നീതിയിലും പവിത്രതയിലും നിന്നെ സേവിപ്പാനും ബലം
നല്കയും ചെയ്ക. നിനക്കു പ്രസാദമുള്ളതു ചെയ്വാൻ ഉപദേശിക്ക,
നിന്റെ നല്ല ആത്മാവു നികന്ന നിലത്തിൽ ഞങ്ങളെ നടത്താ
കേണമേ. ആമെൻ. W.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ നിത്യജീവ
നോളം കാപ്പൂതാക. ആമെൻ.

16*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/135&oldid=185987" എന്ന താളിൽനിന്ന് ശേഖരിച്ചത്