താൾ:GkVI22cb.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

IV. വിവാഹം

൧., പരസ്യം (മൂന്നു ഞായറാഴ്ചകളിൽ)

വിവാഹത്തിന്റെ അവസ്ഥയിൽ പ്രവേശിപ്പാൻ മനസ്സുള്ളവർ ഉ
ണ്ടാകകൊണ്ടു, അവർ ഭാവിക്കുന്നതു നന്നായി ആരംഭിപ്പാനും ശിഷ്യ
ൎക്കു യൊഗ്യമാകുംവണ്ണം നടപ്പാനും, ഭാഗ്യമുള്ള സമാപ്തി എത്തുവാനും സ
ഭക്കാർ എല്ലാവരും അവൎക്കു വെണ്ടി പ്രാൎത്ഥിക്കെണ്ടതാകുന്നു—

ആം പ്രാവശ്യം പ്രസിദ്ധമാക്കുന്നവരുടെ പെരുകളാവിതു—

ഇപ്രകാരം നിശ്ചയിച്ചവർ വിവാഹം കഴിപ്പതിന്നു യാതൊ
രു മുടക്കം ഉള്ളപ്രകാരം ആൎക്കാനും തൊന്നിയാൽ ആയതു താമസി യാതെ ബൊധിപ്പിക്ക എങ്കിലും പിന്നെതിൽ മിണ്ടാതിരിക്ക എ
ങ്കി ലും വെണ്ടതു— വിവാഹ കാരണനായ ദൈവം താൻ മെൽ
പ്രകാ രം നിശ്ചയിച്ചവൎക്കു ക്രീസ്തനിൽ കരുണയും അനുഗ്രഹവും ന
ല്കി അവരുടെ ആഗ്രഹത്തെ സാധിപ്പിക്കെ ആവു— W

൨., വിവാഹാചാരം.

പ്രീയമുള്ളവരെ തമ്മിൽ വിവാഹം നിശ്ചയിച്ചിട്ടുള്ള ഇവർ ഇവിടെ സ
ഭ മുമ്പാകെ വന്നു നില്ക്കുന്നതു ദൈവനാമത്തിൽ വിശുദ്ധ വിവാഹത്താ
ൽ അന്യോന്യം ചെരുവാനും ദെവവചനത്തിൻ അ നുഗ്രഹം ലഭിപ്പാ
നും തന്നെ— എന്നാൽ തിരുവെഴുത്തുകളിൽ നിന്ന് പറ്റുന്ന സൌ
ഖ്യൊപദെശം കേൾ്പീക്കെണ്ടതാകയാൽ— ഒന്നാമതു— ദൈവം ആദി
യിൽ വിവാഹത്തെ നിയമിച്ചപ്രകാരം വായിക്കുക—

(൧ മോശ. ൨, ൧൮. ൨൧-൨൪) യഹൊവയായ ദൈവം മ
നുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല ഞാൻ അവനു തക്ക തുണ ഉ
ണ്ടാക്കും എന്നു പറഞ്ഞു പിന്നെ യഹൊവയായ ദൈവം ആദാമിന്നു

20.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/166&oldid=194451" എന്ന താളിൽനിന്ന് ശേഖരിച്ചത്