താൾ:Ghoshayatra.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരുതരുതെന്നിഹ ജ്യേഷ്ഠൻ നമ്മൊടു
തിരുവുള്ളക്കേടായതുമൂലം
കുറ്റംവരുമെന്നൊർത്തുടനടിയൻ
മുറ്റുമടങ്ങിപ്പാർക്കുന്നിപ്പോൾ

മറ്റൊരു കൂട്ടക്കാർവന്നേറ്റി
നൂറ്റുവരേയും കൊണ്ടുതിരിച്ചതു
മാറ്റുന്നെന്തിനു നല്ലകണക്കിലി-
തേറ്റതൊഴിപ്പാനെന്താവശ്യം ?
താനൊന്നിനു കല്പിക്കയുമില്ലിഹ
താനേവന്നതുമൊക്കെ മുടക്കും.
ജ്ഞാനികളാകിന നിങ്ങടെമദ്ധ്യേ
ഞാനിങ്ങനെയൊരു മൂഢൻ തീർന്നു

ജ്യേഷ്ഠനുമനുജന്മാരുംകൂടി
കാട്ടിലിരുന്നു തപംചെയ്താലും!
ശാന്തന്മാരൊടുകൂടിയിരിപ്പതു
താന്തോന്നിക്കിഹ തരമില്ലിപ്പോൾ

തടിയൻ ഭീമൻ ഞാനിനിനിങ്ങടെ
ഇടയിലിരുന്നു തരങ്ങൾ കെടാതെ ,
വാശ്ശൊദിക്കിനു പോകേയുള്ളു
വാച്ചൊരു പരിഭവമൊഴിയണമുടനെ.

ഗദയുംകൈയിലെടുത്തൊരു പൊണ്ണൻ
ഉദയേകുളിയും പുഷ്പാഞ്ജലിയും
ഉപവാസങ്ങളുമുപരിതുടർന്നാൽ
അപവാദങ്ങൾ നമുക്കുഭവിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/67&oldid=160346" എന്ന താളിൽനിന്ന് ശേഖരിച്ചത്