താൾ:Ghoshayatra.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബാണം കൊണ്ടു സഹിക്കാഞ്ഞുടനേ

നാണംകെട്ടു നടക്കും നിങ്ങൾ
ഇക്കൂട്ടത്തിനു ബലമില്ലെന്നൊരു
ധിക്കാരംകൊണ്ടിവിടെ വരുന്നു.
വക്കാണത്തിനടുക്കുന്നേരം
കൈക്കാണം ഞാൻ വാങ്ങുകയില്ലാ.
വാക്കിനുവാക്കും വമ്പിനു വമ്പും
മുഷ്ക്കിനു മുഷ്ക്കും മുള്ളിനുമുള്ളും
നോക്കിനുനോക്കും തല്ലിനുതല്ലും
ഭോഷ്ക്കിനുഭോഷ്ക്കുമെനിക്കുണ്ടറിവിൻ.
കള്ളൻമാരാം നിങ്ങളെ ഞങ്ങൾ-
ക്കെള്ളോളം ബഹുമാനമതില്ലാ.
ഉള്ളംതന്നിലഹംഭാവം കണ-
കൊള്ളുന്നേരമതൂർദ്ധ്വമതാകും.
പുള്ളിപ്പുലിയുടെ മുന്നിൽചെന്നിഹ
തുള്ളിനടക്കും കുറുനരിയെപ്പോൽ
കൊള്ളാം നീയിഹകൗഹവമൂഢാ
കള്ളാ ! നിന്നുടെ നാശമടുത്തു.



ഇത്തരമുള്ളൊരു ദുഷിതവാക്യംബത
സത്വരമമ്പൊടു കേട്ടൊരു നേരം
ക്രുദ്ധനതാകിനധൃതരാഷ്ട്രാത്മജ
നുത്തരമുദ്ധതമിത്ഥമുരത്താൻ
നില്ലെടാമൂഢാ മതിമതിനിന്നുടെ
വല്ലാതുള്ളൊരു വാക്കുകളെല്ലാം
മല്ലു നടിച്ചു ചൊടിച്ചു പറഞ്ഞാൽ
കൊല്ലുവതിന്നൊരു സംശയമില്ല

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/47&oldid=160324" എന്ന താളിൽനിന്ന് ശേഖരിച്ചത്