താൾ:Ghathakavadam ഘാതകവധം 1877.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൧

ആ പാപത്തിനെ കാണുകയും അവനെക്കുറിച്ചു കെൾക്കയും ചെയ്തിട്ടില്ലെന്നുള്ള കാൎയ്യം മഹാ വ്യസനകരം തന്നെ"

കൊശികുൎയ്യൻ ഉത്തരം ഒന്നും പറഞ്ഞില്ല അതിന്റെ ശെഷം ചില ദിവസങ്ങൾ അവൻ ആ പുലയനെ കഴിയുന്ന പൊലെ തിരക്കി എങ്കിലും വൃഥാവായിപ്പോയി. അവനെ കുറിച്ചു അവന്റെ തറയിൽ പൊലും ഒരു അറിവും ഇല്ലായിരുന്നു. എങ്കിലും പാപപ്പെട്ട വൃദ്ധനായ പുലയൻ ക്രൂരത കൊണ്ടും കൊച്ചിന്റെ അപായംകൊണ്ടും ക്ഷീണനായി മറിയത്തെ രക്ഷിച്ച ശെഷം താണു പൊയതൊ ഒഴുക്കിന്റെ ശക്തികൊണ്ടു ഒഴുകിപ്പൊയതൊ ആയിരിക്കും എന്നു എല്ലാവൎക്കും തൊന്നി.

പുലയന്റെ അവസാന വാക്കുകൾ കൊശികുൎയ്യൻ പൊകുന്നിടത്തൊക്കെയും കൂടെയുണ്ടായിരുന്നു. അഗാധമായി ഒഴുകുന്ന ആറ്റിലെ വെള്ളത്തിൻ മീതെ അവ വല്യ അക്ഷരത്തിൽ എഴുതിക്കിടക്കുന്നു എന്നപോലെ അവൻ കണ്ടു അവൻ അവയെ കണ്ടത്തിന്റെ വരമ്പെൽ കാണുകയും ചക്രത്തിന്റെ ഇരയ്ക്കുന്ന ശബ്ദത്തിൽ കെൾക്കയും ചെയ്തു. കാറ്റും അതിന്റെ ചിറകുകളിൽ ആ വചനങ്ങൾകൊണ്ടു നടക്കയും അവൻ ഉറക്കം കൂടാതെ തന്റെ കട്ടിലെൽ കിടക്കുമ്പൊൾ കതകിന്റെ വിടവുകളിൽ കൂടെ കെറിവരികയും ചെയ്തു എന്നു അവനു തൊന്നി രണ്ടു കൊലപാതകത്തിന്റെ ഭയങ്കരമായ കുറ്റം ഒരു ഊരിയവാൾപൊലെ അവന്റെ മെൽ തൂങ്ങിക്കിടന്നു ഭാഗ്യവും സമാധാനവും അവനിൽനിന്നു അശെഷം നീങ്ങിപൊയി ആ നിഗളിയായ മനുഷ്യൻ തന്റെ അടുക്കൽ മിണ്ടാതെ നിന്നതുകൊണ്ടു അവന്റെ മനസ്സിന്റെ വിവശത അച്ചൻ അറിഞ്ഞു തന്റെ ധൎമ്മിഷ്ഠഹൃദയത്തിൽനിന്നു ആശയും അലിവുമുള്ള വാക്കുകൾ പറഞ്ഞു. എങ്കിലും അവൻ അവിടെനിന്നു പെട്ടെന്നു തിരിഞ്ഞുമുറിയിൽ കെറി കതകടയ്ക്കയും ചെയ്തു ഇതിന്റെ ശേഷം ചില ചൊദ്യങ്ങൾ ചൊദിച്ചു എന്തൊൽ ൟ ദുഃഖകരമായ കഥ മുഴുവനും കൊശി കുൎയ്യന്റെ ഭാൎയ്യയുടെയും അമ്മയുടെയും കണ്ണുകൾക്കു മുമ്പാകെ കാണപ്പെടുകയും മറിയം തന്റെ അപ്പനല്ല താൻ തന്നെ കുറ്റാളി എന്നുള്ള ഭാവത്തിൽ നൊക്കി നിൽക്കയും ചെയ്തു. അച്ചനും കൂട്ടുകാരും യാത്ര പറഞ്ഞു. മാത്തൻ മറിയത്തിന്റെ അടുക്കൽ അടുത്തു അവളുടെ ചെവിയിലെതാണ്ടൊ മന്ത്രിച്ചു അതു അവളെ നടുക്കി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/43&oldid=148791" എന്ന താളിൽനിന്ന് ശേഖരിച്ചത്