ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൯൫-
- അവരുടെ അപഥ്യാചാരണങ്ങളുടെ ഫലങ്ങളായ നാനാവിധ
- രോഗങങളും അകാലവാർദ്ധക്യവും ശക്തിക്ഷയവും അകാലമര
- ണം തന്നെയും അനുഭവിക്കാതിരിക്കയില്ല.ചിലരു മുപ്പതുവ
- യസ്സാകുമ്പോഴേക്കും വൃദ്ധന്മാരും അശക്തന്മാരും മ്ലാനമ
- നസ്സകളായും തീരുന്നില്ലേ?തു വരുടെ ചെറുപ്പകാലത്തെ
- പ്രവർത്തിയുടെ ഫലമെന്നല്ലാതെ വിചാരിപ്പാൻ പാടില്ല.
- അതുപോലെതന്നെ നലിലവണ്ണം ദേഹം ശുശ്രൂഷചെയ്യുന്ന
- വരെ ഷുഷ്ടിപൂർത്തികഴിഞ്ഞാലും നല്ല യൌവ്വനപുഷ്ടിയും ഉ
- ത്സാഹവും ഉള്ളവരായി കാണുന്നുണ്ടല്ലോ.
- സാധാരണയായി രോഗങഅങൾ അവരവരുട അപഥ്യാചാ
- രണങ്ങളെകൊണ്ട് ഉണ്ടാകുന്നതാണെങ്കിലും ചിലർക്ക് അതു
- കൂടാതെയും ഉണ്ടാകുന്നുണ്ട്.മാതാപിതാക്കന്മാരുടെ പാരമ്പ
- ര്യത്തെ അനുസരിച്ചു ചിലർക്ക് വായുവിനാൽ വ്യാപിക്ക
- പ്പെടുന്നതോ സ്പർഷനത്താൽ സംക്രമിക്കപ്പെടുന്നതോ ആയ പകരുന്ന
- വ്യാദികൾ ഉണ്ടാകുന്നുണ്ട്.അങ്ങിനെ രോഗങ്ങൾ ഉണ്ടാ
- കുന്നത് സാധാരണയായി അവരുടെ കുറ്റമാണെന്ന് പറവാ
- ൻ പാടില്ല.എന്നാൽ ആ വക വ്യാദികളും മറ്റു രോഗങ്ങ
- ളെപ്പോലെതന്നെ ആദ്യമായി ഉത്ഭവിക്കുന്നതു മനുഷ്യരുടെ
- തെറ്റുകൊണ്ടൊ അജ്ഞാനംകൊണ്ടൊ ആകുന്നു.പരമ്പരി
- യായി രോഗമുണ്ടാകുന്നത് ആ വംശത്തിൽ ആരുടെയെങ്കി
- ലും വിചാരക്കുറവുകൊണ്ടായിരിക്കം.ആദ്യം ആരെങ്കി
- ലും ആരോഗ്യരക്ഷാനിയമങ്ങളെ വിധിപോലെ അനുഷ്ടിക്കാ
- തെ രോഗങ്ങൾ സമ്പാദിച്ച് നിരപരാധികളായ സന്താന
- ങ്ങൾക്ക് കൊടുക്കുന്നതാണ്.പകരുന്നരോഗങ്ങൾ ഉണ്ടാക്കു
- ന്നത് ജനങ്ങള്ഡ ഓതമുള്ളതായുംവായുസഞ്ചരിക്കാത്തതായും ഉ
- ള്ള ഭവനങ്ങളിലോ,വലിയ നഗരങ്ങളിൽ മനദൂഷിതങ്ങളായ
- ഭാഗങ്ങളിലൊ പാർക്കുകയും ദേഹത്തേയും ഭവനത്തേയും ശുചി
- യാക്കിവെയ്കാതെ ഇരിക്കുകയും ചെയ്യുന്നതുകൊണ്ടാകുന്നു.സാ
- ധാരണയായി ഈ വക രോഗങ്ങൾ മൂഢന്മാരുടെയും ദരിദ്രന്മാ
- രുടെയും മലിനമായ വാസസ്ഥലങ്ങളിലാണ് ഉത്ഭവിക്കുന്നത്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.