ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൯൪-
- ന്നെ.മനുഷ്യകല്പിതങ്ങളായ നിയമങ്ങളെ ലംഘിച്ചാൽ ശി
- ക്ഷകൂടാതെ രക്ഷപ്പെടുന്നതിനു ചിലർക്കു കഴിയുമായിരിക്കാം.
- മേൽ പറഞ്ഞ നിയമങ്ങളെ ലംഘിക്കുന്നലർക്ക് ശിക്ഷയിൽ നിന്നു
- വേർപ്പെടുവാൻ അസാദ്ധ്യമാണെന്നു പറയേണ്ടതില്ലല്ലൊ.
- രോഗങ്ങൾ നാം തന്നെ വരത്തിക്കൂട്ടുന്നതാണെന്നു പറ
- ഞ്ഞ എല്ലാ പേർക്കും സമ്മതമാകുമോ എന്നു സംശയമാണ്.
- അരോഗതയും രോഗവും പൂർവ്വജന്മത്തിൽ ചയ്ത പുണ്യപാപ
- ങ്ങളുടെ ഫലമാണെന്നും,അതുകൊണ്ട് മനുഷ്യയത്നംകൊണ്ടു
- രോഗങ്ങളെ നിവാരണെ ചെയ്പാൻ അസാദഅധ്യമാണെന്നും ചി
- ലർക്കു അഭിപ്രായമുണ്ടായിരിക്കാം.എന്നാൽ അവരുടെ അ
- ഭിപ്രായം അനുഭവവിരുദ്ധമാകയാൽ അത്ര ശരിയായിട്ടുള്ളതാ
- ണെന്നു വിചാരിപ്പാൻ പാടില്ല.എങ്ങിനെയെന്നാൽ നിയ
- മേന അമിതഭക്ഷണം ചെയ്കയോ ദേഹപ്രകൃതിക്കുചേരാത്ത
- പദാർത്ഥങ്ങളെ ഭക്ഷിക്കുകയോ ചെയ്താൽ ഉടനെതന്നെയൊ
- കാലക്രമംകൊണ്ടൊ ഉതരരോഗങ്ങളും അധികമായ വിചാ
- രംകൊണ്ടും മനക്ലേശംകൊണ്ടും ബുദ്ധിക്കും ഹൃദയത്തിനും മ
- റ്റു രക്താശയങ്ങൾക്കും ഉപദ്രവവും മഴയത്തോ മഞ്ഞത്തോ
- നടന്നാൽ ജലദോഷവും അതുപോലെത്തന്നെ മറ്റോരോ കാ
- രണങ്ങളാൽ വേറെ പല വ്യാദികളും ഉണ്ടാകുന്നതു എല്ലാപേർക്കും
- അനുഭവമല്ലെ?അതുകൊണ്ടു രോഗങ്ങളെ സാദാരണയായി
- സ്വയംകൃതദോഷങ്ങളുടെ കൂട്ടത്തിൽ ഗണിക്കേണ്ടതാണ്.
- ആരോഗ്യരക്ഷാർത്ഥമായുള്ള നിയമങ്ങളെ അനുഷ്ടിക്കാത്തതി
- നാലുണ്ടാകുന്ന ദോഷങ്ങൾ എല്ലായ്പോഴും ഉടനെ തന്നെപ്ര
- കാശിക്കുന്നതല്ല.ദിദ്രന്മാരോ,ഉദാസീനന്മാരോ ആയ മാതാ
- പിതാക്കന്മാർതുമ്പില്ലാതെവളർത്തികൊണ്ടുവരുന്ന കുട്ടികളിൽ
- ചിലരേയും,യൌവ്വനകാലത്തെ ചോരത്തിളപ്പുകൊണ്ടു പല
- പ്രകാരതിലുള്ള ദുർവൃത്തികൾ കാട്ടുന്ന യുവാക്കളിൽ ചില
- രേയും കൂറെകാലത്തേയ്ക്കു യാതൊരു രോഗപീഡയും ശക്തിക്ഷ
- യവും കൂടാതെ കാണുന്നുണ്ട്.എന്നാൽ അങ്ങനെ ഉള്ളവർ
- വളരെ ചുരുക്കമാണെന്നു തന്നെയല്ല കാലക്രമേണ അവരും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.