താൾ:Gadyavali 1918.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൧൦൦-

മാണെന്നും.ഇന്നതുസ്വാഭാവികവിരുദ്ധമാണെന്നും തീർച്ചയാ
ക്കുവാൻ പാടില്ല.പക്ഷിമൃഗാതികൾ വിശേഷബുദ്ധിയില്ലാ
ത്തവയാകയാൽ സ്വഭാവത്തെ അനുസരിക്കുന്നതാകകൊ
ണ്ട് അവയുടെ പ്രവർത്തികൊണ്ടു മാത്രമെ അതു തീർച്ചപ്പെടു
ത്തിവാൻ പാടുള്ളു.അതുകൊണ്ട് പക്ഷിമൃഗാദികൾ സാധാ
രണയായി രാത്രിയിൽ നേരത്തെ ഉറങ്ങുകയും അരുണോദയ
ത്തിങ്കൽ‌ എവുനേല്കുകയും ചെയ്യുന്നതു കാണുമ്പോൾ രാത്രി
യാണ് ഉറക്കത്തിനുള്ള കാലമെന്നും പ്രഭാതസമയത്തിൽ എ
ഴുനേല്കണമെന്നും ആകുന്നു ദൈവകല്പനയെന്ന് നമുക്ക് തീ
ർച്ചയാക്കാം.
അതുകൊണ്ട് പകൽ ഉറങ്ങുന്നത് സ്വഭാവവി
രുദ്ധമായിട്ടുള്ളതും ആരോഗ്യഹാനികരമായിട്ടുള്ളതുമാകുന്നു നി
ശ്ചയം തന്നെ.രണ്ടാമത് പുലർചയ്ക് ഏകദേശം അഞ്ചുമണി
സമയത്ത് എഴുനേല്കകന്നതാണ് ശരീരത്തിന് ഗുണമെന്നും
നിസ്സെംശയമാണ്.അഞ്ചുമണിക്ക് എഴുനേൽക്കണമെങ്കിൽ അ
വർക്കു വേണ്ട അവസ്ഥപോലെ ഇന്ന സമയത്ത് കിടക്കേ
ണ്ടതാണെന്നു തീർച്ചയാക്കാമല്ലോ.
സുഖനിദ്രകിട്ടുന്നതിനുള്ള വഴികളെന്തല്ലാമാണെന്നാകു
ന്നു ഇനി ആലോചിപ്പാനുള്ളത്.ദേഹം ആയാസപ്പെടുത്തു
ന്നതുകൊണ്ട് അങ്ങിനെ ചെയ്യുന്നവർക്ക് ദേഹത്തേ ശ്രമപ്പെ
ടുത്തുന്നതിന് വ്യായാമം പ്രത്യേകം ആവശ്യമായിട്ടുള്ളതും അ
തുകൊണ്ട് സുഖനിദ്രകിട്ടുന്നതുമാകുന്നു.വയറുനിറച്ച് ഊണു
കഴിച്ച ഉടനെ ഉറങ്ങുന്നത് ദീപനത്തിന് ദോഷകരമാണെ
ന്നുള്ളതിനു പുറമെ ഉറക്കത്തിന്നും സുഖക്കേട് ഉണ്ടാകുന്നതാ
ണ്.മാറത്ത് ഒരാൾ വന്നിരുന്നു എന്നും കഴുത്തിൽ പിടിച്ച്
ഞെക്കി എന്നുമുള്ള സ്വപ്നങ്ങൾക്ക് ഇതാണ് കാരണം.
ഊണു കഴിഞ്ഞതിന്റെ ശേഷം കിടക്കാൻ വളരെ താമ
സിക്കുന്നതും സുഖനിദ്രയെ ഉണ്ടാക്കുന്നതല്ല.ഉറങ്ങുവാൽ
പോകുന്ന സമയത്തിൽ നീക്കുപോക്കു വരുത്തുന്നതു സുഖനി
ദ്രയ്ക്ക് തരക്കേടായിട്ടുള്ളതാണ്.പതിവായിട്ട് ഒരേസമയത്ത്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/104&oldid=159918" എന്ന താളിൽനിന്ന് ശേഖരിച്ചത്