ചില അവസരങ്ങളിൽ സർപ്പം ആലയിൽ പ്രവേശിച്ച് പശുക്കളുടെ കാലിൽ ചുറഞ്ഞു മുല വായിലാക്കി പാലു കുടിക്കാറുണ്ടെന്നു ചില നാടന്മാർ കണ്ടിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് . നീർക്കോലിയെ അല്പംദൂരം , തിരിച്ചറിവാൻ ലേശം പ്രയാസമുള്ള ദൂരത്ത് , കണ്ടപ്പോൾ , അതു് ഒരു ഭാഗം മാത്രം ഫണമുള്ള വേന്ത്രൻ എന്നൊരുവക സർപ്പമാണെന്നു എന്നെ ഒരിക്കൽ മനസ്സിലാക്കാൻ ശ്രമിച്ചതും ഈ രസികന്മാർ തന്നെ ആയിരിക്കകൊണ്ട് , ഇവർ കണ്ണുകൊണ്ടുകണ്ടു എന്നു പറയുന്ന യാതൊരു കാർയ്യവും നാം മനസ്സുകൊണ്ടു തീർച്ചപ്പെടുത്തരുതെന്നു് അപ്പൊൾ തന്നെ പ്രതിജ്ഞ ചെയ്തിട്ടുണ്ട് .ഈ കാർയ്യംത്തിന്റെയും വാസ്തവാവാസ്തവങ്ങളെ സൂക്ഷ്മദശികൾ പരിശൊധിച്ചുവിധി പറയേണ്ടതാകുന്നു .
പാമ്പിന്റെ വകവയ്ക്കലിനെ പറ്റി വിചിത്രങ്ങളായ പലേ കഥകളും മലയാളത്തിൽ നടപ്പുണ്ട് . തന്നെ ദ്രോഹച്ചവനെ കടിക്കുവാൻ ഒരു സർപ്പം പതിനഞ്ചകൊല്ലംവരെ ശ്രമിച്ചു. അവസാനം ഒരുവിധേന നിവർത്തിച്ചു എന്നുകൂടെ വിശ്വസിക്കുന്നവർ ചില്ലറയല്ല. എന്നാൽ ഈ ജന്തുക്കൾക്കു കേവലം പകയില്ലെന്നു പറവാനും നിവർത്തിയില്ല. ധർമ്മടത്തിൽ നിന്നും ഒരുവൻ ഏകദ്ദേശം സന്ധ്യയായപ്പോൾ ഒരു വൈദ്യനെ കൂട്ടിക്കൊണ്ടു വരുവാൻ തന്റെ പറമ്പിൽ കിഴക്കുഭാഗത്തിൽ ഉള്ള ഇടയിൽ ഇറങ്ങി . അപ്പോൾ ഇടയിൽ ഉള്ള ഒരു പാമ്പു ചേരയാണെന്നു വിചാരിച്ച് അവൻ ഒരു വലിയ കല്ലെടുത്തു അതിന്റെ മേലെ ഇട്ടു. അപ്പോൾ അതു ചുറഞ്ഞു പുളഞ്ഞ് ഒരു വിധേനകോണിയുടെ നാലുവാര അകലെ ഉണ്ടായിരുന്ന ഒരു മടയിൽ പ്രവേശിച്ചു . ഇതൊക്കെ വീട്ടിലുണ്ടായിരുന്ന വേറേ ചിലർ കണ്ടുനിന്നിരുന്നു. ഈ സാധു ഏകദേശം അരമണിക്കൂർ കഴിഞ്ഞു് അതിലേതന്നെ മടങ്ങി വരുമ്പോൾ കോണിയുടെ ഒരു കൊതകേറുന്നതിനു മുമ്പുതന്നെ ഒരു വലിയ പാമ്പു വന്നു് കഠിനമായി കടിച്ചു . ആ കടിയിൽ പാമ്പിന്റെ പല്ല് ഈ സാധുവിന്റെ മാംസത്തിൽ കോർത്തുപോയപോലെ പാമ്പ് , കടി വിട്ടില്ല . 'അയ്യോ എന്നെ ഒരു ചേര കടിച്ചു ' എന്നു നിലവിളിച്ചു പാമ്പിനെ പിടിച്ചുകൊണ്ടു് ഇവൻ മുറ്റത്തെത്തി , അവിടെത്തന്നെ വീഴുകയും ചെയ്തു . മുറ്റത്തു ആളുകൾ വന്നു നോക്കിയപ്പോൾ , അവനെ കടിച്ച് പാമ്പ് ചേരയല്ലെന്നും വലിയ സർപ്പമാണെന്നും ഭയങ്കരമാകംവണ്ണം മനസ്സിലായി. ഈ സർപ്പത്തേ തന്നെയാണു് ആ സാധു എറിഞ്ഞതു് എന്നു് അതിന്റെ പുറത്തുകണ്ട കലയും വെളിപ്പെടുത്തി. അതുകൊണ്ടു് സർപ്പങ്ങൾ പകവയ്ക്കുന്ന ഒരുവക ജന്തുക്കളല്ലെന്നു പറയുന്നതും അബദ്ധംതന്നെയാണു്.
സർപ്പങ്ങൾ മനുഷ്യരെ, പുരുഷന്മാരേയും , സ്ത്രീകളേയും, കുട്ടികളേയും തിരിച്ചറിവാനുള്ള വൈഭവമുണ്ടന്നും കുട്ടികളെ ഉപദ്രവിക്കാൻസാധാരണ മടിയാണെന്നും ഏതാണ്ടു് ഒരുകൂട്ടം ജനങ്ങൾ ഘോഷിക്കുന്നുണ്ട്, കതിരവട്ടത്തിൽ ഉള്ള ഒരു ഭവനത്തിന്റെ മുറ്റത്തിൽ കിഴക്കെ അതിർത്തിയായ തിണ്ടിന്മേൽ ഉണ്ടായിരുന്ന മടയിൽനിന്നു് ഒരു സർപ്പം പുറത്തിറങ്ങിപ്പോവാൻ .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.