താൾ:Gadya Ramayanam (Kadhanandhini) 1927.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം പ്പകലൊഴിയാതേ സീതയേചുഴന്നുകൊണ്ടു വാണു. ആയതാക്ഷിയായ സീതയേരൌദ്രകളും,ദാരുണസ്വര കളുമായ പിശാചികകൾ പരുശസ്വരത്തിൽ ഇടവിടാ തേ പേടിപ്പിച്ചുതുടങ്ങി.

    " ഇവളേ  നാം  തിന്നുക ;  ഇവളേ  നമുക്കു  രണ്ടായി
വലിച്ചു ചീന്തുക; ഇവളേ എളളുപോലേ തുണ്ടുതുണ്ടായി
നമുക്കു നുറുക്കണം. നമ്മുടെ സ്വാമിയെ  അപമാനി

ക്കുന്ന ഇവളേ ഇനി ജീവിക്കുവാൻ നാം വിട്ടുകൂടാം.

    ഇങ്ങിനേ അവർ ഇടവിടാതെ ഭൂഷച്ചെ  എപ്പോഴും പേടിപ്പെടുത്തുകയാൽ,ഭർത്തൃശോകത്തിൽ മുങ്ങിക്കിട

ക്കുന്ന സീത,‌‌‌‌ഒരുനാൾ, നെടുവീർപ്പിട്ടുകൊണ്ട് ഇങ്ങി നേ പറഞ്ഞു:-

      "ആയ്യമാരായ നിങ്ങൾ  ഉടൻ തന്നേ എന്നേ  തി

ന്നു കൊളളുക ജീവിക്കുവാൻഎനിക്ക് ആശയില്ല.

ഇരുണ്ടു ചുരുണ്ട മുടിയോടുകൂടിയ  ആ പുണ്ഡർരീകാക്ഷണം.
യ രാമനെക്കൂടാതേയുളള  ഈ ജീവിതം  എനിക്ക്  എ

ന്തിനാണു! അഥവാ , ഞാൻ ജീവിത പ്രിയം വെടിഞ്ഞു് ,

പനയിന്മേൽ കുടുങ്ങിയ പാമ്പെന്ന പോലെ ,നിരാഹാര

യായി ദേഹത്തേ ശോഷിപ്പിച്ച്, അങ്ങിനേ മരിക്കും. ഞാൻ രാഘവനേ വെടിഞ്ഞ് മറ്റൊരു പുരുഷനേ ഒരി ക്കലും കാമിക്കയില്ല. ഇതു സത്യമാണെന്നു നിങ്ങൾ

അറിഞ്ഞു കൊളളുവീൻ. ഇനി ,വേണ്ടുന്നതേതോ  അ

തു നിങ്ങൾക്കു ചെയ്യാം.

    സീതയുടേ ഈ  പ്രതിജ്ഞയേ ആ ഘോംസ്വരക

ളായ രാക്ഷസിമാർ രാവണനേ ഗ്രഹിപ്പിക്കുവാനായി.

22*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/37&oldid=159515" എന്ന താളിൽനിന്ന് ശേഖരിച്ചത്