താൾ:Gadya Ramayanam (Kadhanandhini) 1927.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാനന്ദിനി 152

  "അരുതേ! രാമനോടു ഭവാൻ  എതിർക്കരുതേ! രാമ

ന്നുളള വീര്യം ഞാൻ അറിയും. ആ മഹാത്മാവിന്റെ ബാണവേഗത്തെ ആരാണു താങ്ങുവാൻ ശക്തൻ! ആ പുരുഷശ്രേഷ്ഠനാണു് എന്റെ ഈ സംന്യാസത്തിന്നു ഹേതുഭൂതൻ.ഏതൊരു ദുരാത്മാവാണു ഭവാനെ ഈ വിനാശമാർഗ്ഗത്തിൽ തളളിവിട്ടതു് ?'

  മാരീചന്റെ ഈ ഹിതോപദേശത്തെ  ക്രുദ്ധനാ

യ രാവണൻ നിന്ദിക്കയാണുചെയ്തതു്. "എന്റെ വാക്കു പോലെ നീ പ്രവർത്തിക്കാതിരുന്നാൽ, ഇപ്പോൾതന്നെ നിശ്ചയമായും നിനക്കു മരണം ഭവിക്കും"എന്നു രാവ ണൻ തീർത്തുപറഞ്ഞു. ഇനി വേണ്ടുന്നതെന്തെന്നു മാരീ ചൻ ചിന്തിച്ചുനോക്കി. മരണം ഇപ്പോൾ തീർച്ചയായും ഭവിക്കുമെന്നാണെങ്കിൽ, വിശിഷ്ടനിൽനിന്നു മരണ ത്തെ വരിക്കുന്നതു ശ്രേഷ്ഠമാകയാൽ, രാവണന്റെ മ തംപോലെ പ്രവർത്തിച്ചേക്കാമെന്നു മാരീചൻ തീരുമാ നിച്ചു. മാരീചൻ-ഭവാന്നു് എന്നേക്കൊണ്ടു് എന്തു സാഹായ്യ

 മാണു  വേണ്ടതു് ? ഞാൻ പരാധീനനാകയാൽ, വിസ
 മ്മതത്തോടുകൂടിയെങ്കിലും  അതു  ചെയ്തേക്കാം.

രാവണൻ-രത്നമയമായ കൊമ്പുകളോടും രത്നവിചി

 ത്രമായ രോമങ്ങളോടുംകൂടിയ  പൊന്മാനായി  ഭവാൻ
 ചെന്നു സീതയെ  മയക്കണം. ഇങ്ങിനെയുള്ള   മാനി
 നെ   സീത  കാണുമ്പോൾ, അതിനെ  പിടിച്ചു കൊ
 ണ്ടുവരുവാൻ  രാമനെ  അയക്കാതിരിക്കയില്ല.  രാമൻ

അകന്നുപോയാൽ, ആ സീത എനിക്കു വശ്യയായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/20&oldid=159497" എന്ന താളിൽനിന്ന് ശേഖരിച്ചത്