താൾ:GaXXXIV5a.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൪ . Psalms, LXIV. 79

9 എൻ ദേഹി നിന്നോടു പറ്റിപോയി,
നിൻ വലങ്കൈ എന്നെ പിടിച്ചു കൊണ്ടിരിക്കുന്നു.

10 അവരോ (സ്വന്ത) ആപത്തിന്നായി എൻ പ്രാണനെ തിരയുന്നു,
ഭൂമിയുടേ അധോഭാഗങ്ങളിൽ ചെല്ലും;

11 വാളിൻ കൈക്കൽ ഒഴിക്കപ്പെടും,
കുറുനരികൾക്ക് ഓഹരിയാകും.

12 രാജാവോ ദൈവത്തിൽ സന്തോഷിക്കും,
അസത്യവാദികളുടേ വായി അടെച്ചുപോകുന്നതാകയാൽ
അവനെ കൊണ്ട് ആണയിടുന്നവൻ എല്ലാം പ്രശംസിക്കും.

൬൪. സങ്കീൎത്തനം.

ദുഷ്ടന്മാർ നീതിമാനെക്കൊളേള എത്ര പ്രയത്നം ചെയ്താലും (൮) ദൈവം മു
ല്പുക്കു അതിശയമായി ശിക്ഷാരക്ഷ കഴിപ്പതാൽ സ്തുതിചതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

2 ദൈവമേ, എന്റേ ആവലാധിയിൽ എൻ ശബ്ദം കേൾ്ക്ക,
ശത്രുഭീതിയിൽനിന്ന് എൻ ജീവനെ സൂക്ഷിക്ക!

3 ദുൎജ്ജനങ്ങളുടേ രഹസ്യകൂട്ടിൽനിന്നും
അതിക്രമക്കാരുടേ ആരവാരത്തിൽനിന്നും എന്നെ മറെക്ക!

4 ആയവർ വാളെ പോലേ തങ്ങൾ നാവിനെ കൂൎപ്പിച്ചു
കച്ചവാക്ക് അമ്പാക്കി കുലെച്ചു.

5 ഒളിമറകളിൽനിന്നു തികഞ്ഞവനെ എയ്വാൻ തൊടുക്കുന്നു;
ഭയപ്പെടാതേ പെട്ടന്ന് അവനെ എയ്യും.

6 വിടക്കു കാൎയ്യത്തെ തങ്ങൾക്ക് ഉറപ്പിക്കയും
കെണികൾ വെച്ചുകൊൾ്വാൻ സംസാരിക്കയും
തങ്ങൾ്ക്കു ആർ നോക്കും എന്നു ചൊല്കയും;

7 വക്രതകളെ ആരായ്കയും ഉപായം പിണെച്ചുതികെക്കയും (ചെയ്യും);
അവനവന്റേ ഉള്ളവും ഹൃദയവും ആഴം തന്നേ.

8 അപ്പോൾ ദൈവം അവരെ ശരം എയ്തു,
പെട്ടന്ന് അവൎക്കു മുറികൾ ഏറ്റു.

9 അവരുടേ (സ്വന്ത) നാവു അവരെ തങ്ങളിൽ ഇടറിക്കും,
അവരെ കൺ പാൎത്തവൻ എല്ലാം കുലുങ്ങി ചിരിക്കും.

10 എന്നിട്ടു സകല മനുഷ്യരും ഭയപ്പെട്ടു ദൈവത്തിൻ പ്രവൃത്തിയെ അറിയി
തൽക്രിയയെ ബോധിക്കയും; [ക്കയും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/81&oldid=188944" എന്ന താളിൽനിന്ന് ശേഖരിച്ചത്