താൾ:GaXXXIV5a.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 Psalms, XIX. സങ്കീൎത്തനങ്ങൾ ൧൯.

45 ചെവിയുടേ ശ്രുതിയാലേ എനിക്കു കേളായ്വന്ന
പരദേശമക്കളും എനിക്കു (രഞ്ജന) നടിക്കുന്നു.

46 പരദേശമക്കൾ മാഴ്കി
തങ്ങളുടേ മാടങ്ങളെ വിട്ടു നടുങ്ങി വരുന്നു.

47 യഹോവ ജീവനുള്ളവനും
എൻ പാറ അനുഗ്രഹിക്കപ്പെട്ടവനും
എൻ രക്ഷയുടേ ദൈവം ഉയൎന്നവനും തന്നേ;

48 എനിക്കു പ്രതിക്രിയകളെ നല്കി
ജനക്കൂട്ടങ്ങളെ എന്റേ കീഴാക്കി തെളിക്കുന്ന ദേവൻ തന്നേ;

49 എന്നെ ശത്രുക്കളിൽനിന്നു വിടുവിച്ചു
വൈരികളോട് അകലേ ഉയൎത്തി
സാഹസപുരുഷനിൽനിന്ന് ഉദ്ധരിക്കുന്നവനേ!

50 ആകയാൽ യഹോവേ, ഞാൻ ജാതികളിൽ നിന്നെ വാഴ്ത്തി
നിന്റേ നാമത്തെ കീൎത്തിക്കും.

51 തന്റേ രാജാവിനു രക്ഷകളെ വലുതാക്കി
തന്റേ അഭിഷിക്തനായ ദാവിദിനോടും
അവന്റേ സന്തതിയോടും എന്നേക്കും ദയ ചെയ്തു കൊള്ളുന്നവനേ!

൧൯ . സങ്കീൎത്തനം.

സൂൎയ്യാദി വാനങ്ങൾ ഭൂമിയെ ചുറ്റി യഹോവാസ്തുതിയെ പരത്തുമ്പോലേ
(൮), വേദധൎമ്മം ഇസ്രയേലെ ചുററിക്കൊള്ളുന്നതിനാൽ (൧൨) സ്തോത്രവും പാപ
ത്തിൽനിന്നു രക്ഷിപ്പാൻ അപേക്ഷയും.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

2 വാനങ്ങൾ ദേവതേജസ്സെ വൎണ്ണിക്കുന്നു,
ആകാശത്തട്ട് അവന്റേ കൈക്രിയയെ കഥിക്കുന്നു.

3 പകൽ പകലിന്നു ചൊല്ലിനെ പൊഴിയുന്നു,
രാത്രി രാത്രിക്ക് അറിവിനെ ഗ്രഹിപ്പിക്കുന്നു,

4 ചൊല്ലും വാക്കുകളും ഇല്ലാതേയും
അവറ്റിൻ ശബ്ദം കേൾ്ക്കാതേയും തന്നേ.

5 അവറ്റിൻ ചരടു സൎവ്വഭൂമിയിലും
മൊഴികൾ ഊഴിയുടേ അറുതിയോളവും പുറപ്പെടുന്നു;
അവറ്റിൽ തന്നേ സൂൎയ്യനു കൂടാരം വെച്ചിരിക്കുന്നു.

6 അവനും തൻ അറയിൽനിന്നു പുറപ്പെടുന്ന കാന്തനോടു സമനായി
വീരനെ പോലേ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/26&oldid=188861" എന്ന താളിൽനിന്ന് ശേഖരിച്ചത്