സങ്കീൎത്തനങ്ങൾ ൧൧൮. Psalms, CXVIII. 157
18 വീഴുവാനായി നീ എന്നെ ഉന്തി തള്ളി
യഹോവ എനിക്കു തുണെച്ചു താനും.
14 എൻ ശക്തിയും കീൎത്തനയും യാഃ തന്നേ
അവൻ എനിക്കു രക്ഷയായി.
15 ആൎപ്പുരക്ഷകളുടേ ശബ്ദം നിതിമാന്മാരുടേ കൂടാരങ്ങളിൽ (കേൾക്കുന്നു)
യഹോവയുടേ വലങ്കൈ ബലം അനുഷ്ഠിക്കുന്നു.
16 യഹോവയുടേ വലങ്കൈ ഉയൎത്തുന്നു,
യഹോവയുടേ വലങ്കൈ ബലം അനുഷ്ഠിക്കുന്നു.
17 ഞാൻ മരിക്കാതേ ജീവിച്ചിരുന്നു
യാഹിൻ ക്രിയകളെ വൎണ്ണിക്കും.
18 യാഃ എന്നെ നന്നായി ശിക്ഷിച്ചു
എങ്കിലും മരണത്തിന്ന് ഏല്പിച്ചു വിട്ടിട്ടില്ല.
19 നീതിയുടേ വാതിലുകളെ എനിക്കു തുറപ്പിൻ
എന്നാൽ ഞാൻ അകമ്പുക്കു യാഹെ വാഴ്ത്തും.
20 യഹോവയുടേ വാതിലായത് ഇതത്രേ
നീതിമാന്മാർ അതിൽ പ്രവേശിക്കും.
21 നീ എനിക്ക് ഉത്തരം അരുളി
എന്റേ രക്ഷ ആയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തും.
22 വീടു പണിയുന്നവർ ആകാ എന്നു തള്ളിയ കല്ലു തന്നേ
കോണിൻ തലയായ്വന്നു;
23 യഹോവയിൽനിന്ന് ഇത് ഉണ്ടായി
നമ്മുടേ കണ്ണുകൾ്ക്ക് ആശ്ചൎയ്യമായിരിക്കുന്നു.
24 യഹോവ ഉണ്ടാക്കിയ ദിവസം ഇതത്രേ
നാം അതിൽ ആനന്ദിച്ചു സന്തോഷിക്ക.
25 അല്ലയോ യഹോവേ (ഹൊശിയന്ന), രക്ഷിച്ചാലും
അല്ലയോ യഹോവേ, സാധിപ്പിച്ചാലും!
26 യഹോവാനാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെടാക
യഹോവാലയത്തിൽനിന്നു ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.
27 യഹോവ ദേവൻ തന്നേ നമുക്കു പ്രകാശം ഉണ്ടാക്കി
ഉത്സവ ബലിയെ കയറുകളാൽ കെട്ടുവിൻ
പീഠത്തിൻ കൊമ്പുകളോട് (അടുപ്പിക്കും) വരേ തന്നേ.
28 നീയേ എൻ ദേവൻ നിന്നെ ഞാൻ വാഴ്ത്തും
എൻ ദൈവം തന്നേ നിന്നെ ഞാൻ ഉയൎത്തും (൧ മോ. ൧൫, ൨).