താൾ:GaXXXIV5a.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 Psalms, CXVIII. സങ്കീൎത്തനങ്ങൾ ൧൧൮.

2 കാരണം അവന്റേ ദയ ഞങ്ങളുടേ മേൽ പ്രബലപ്പെട്ടു
യഹോവയുടേ സത്യം യുഗപൎയ്യന്തവും ഉള്ളതു.
ഹല്ലെലൂയാഃ.

൧൧൮. സങ്കീൎത്തനം.

കരുണയുള്ള രക്ഷിതാവ് (൫) ബാബൽ ദാസ്യത്തെ മാറ്റുകയാൽ സ്തുത്യനും
ആശ്രയയോഗ്യനും (൧൦) പൂൎണ്ണജയത്തെ നല്കുന്നവനും ആകയാൽ (൧൫) അവ
നെ കൊണ്ടാടുവാൻ (൧൯) സഭ ആലയത്തിൽ കൂടി വരേണം (കാലം: പക്ഷേ
എജൂ ൬, ൧൫).

1 യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧൦൬, ൧).

2 അവന്റേ ദയ യുഗപൎയ്യന്തമുള്ളത് എന്ന്
ഇസ്രയേൽ പറവൂതാക,

3 അവന്റേ ദയ യുഗപൎയ്യന്തം ഉള്ളത് എന്ന്
അഹരോൻ ഗൃഹം പറവൂതാക!

4 അവന്റേ ദയ യുഗപൎയ്യന്തം ഉള്ളത് എന്ന്
യഹോവയെ ഭയപ്പെടുന്നവർ പറവൂതാക!

5 ക്ലേശത്തിൽനിന്നു ഞാൻ യാഹെ വിളിച്ചു
യാഃ വിസ്താരസ്ഥലത്താക്കി എനിക്ക് ഉത്തരം അരുളി.

6 യഹോവ എനിക്കു തന്നേ (൫൬, ൧൦) ഞാൻ ഭയപ്പെടുകയില്ല
മനുഷ്യൻ എന്നോട് എന്തു ചെയ്യും (൫൬, ൫)?

7 എനിക്കു തുണെക്കുന്നവരിൽ യഹോവ ഉണ്ടു
എൻ പകയരിന്മേൽ ഞാൻ നോക്കിക്കൊള്ളും.

8 മനുഷ്യരെ തേറുന്നതിൽ
യഹോവയെ തേറുക നല്ലു;

9 മഹാത്മാക്കളെ തേറുന്നതിൽ
യഹോവയെ തേറുക നല്ലു.

10 സകല ജാതികളും എന്നെ ചുറ്റുന്നു
യഹോവാനാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.

11 എന്റെ ചുററി ചുറ്റി വളയുന്നു
യഹോവാനാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.

12 വണ്ടിനം പോലേ എന്നെ ചുറ്റി
മുള്ളിന്തീക്കണക്കേ പൊലിഞ്ഞു പോയി താനും,
യഹോവാ നാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/158&oldid=189081" എന്ന താളിൽനിന്ന് ശേഖരിച്ചത്