താൾ:GaXXXIV5a.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൭. Psalms, CVII. 145

23 കപ്പലുകളിൽ സമുദ്രത്തിൽ കിഴിഞ്ഞോടി
പെരുവെള്ളങ്ങളിൽ തൊഴിൽ ചെയ്യുന്നവരോ,

24 യഹോവയുടേ ക്രിയകളെയും
ആഴത്തിൽ അവന്റേ അതിശയങ്ങളെയും കണ്ടു.

25 അവൻ പറഞ്ഞു വിശറുകാറ്റിനെ വരുത്തിയാറേ
ആയത് അതിന്റേ തിരകളെ പൊങ്ങിച്ചു;

26 അവർ വാനത്തേക്കു കരേറി ആഴികളിൽ ഇറങ്ങും
അവരുടേ ദേഹി ആപത്തിൽ ഉരുകിപ്പോയി

27 മത്തനെ പോലേ നടം കുനിച്ചു ചാഞ്ചാടും
അവരുടേ ജ്ഞാനം അശേഷം ആന്നുപോം.

28 ആയവർ തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ പുറപ്പെടുവിച്ചു,

29 കൊടുങ്കാററിനെ ശാന്തതയാക്കി
അവറ്റിൻ തിരകൾ മിണ്ടാതേയായി

30 അമരുകയാൽ അവർ സന്തോഷിച്ചു
ഇഛ്ശിച്ച തുറമുഖത്തേക്ക് അവൻ അവരെ നടത്തി.

31 ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകയും

32 ജനസഭയിൽ അവനെ ഉയൎത്തുകയും
മൂപ്പന്മാരുടേ ഇരിപ്പിൽ സ്തുതിക്കയും വേണ്ടു.

33 അവൻ നദികളെ മരുവും
നീരുറവുകളെ ദാഹിച്ച ഭൂമിയും,

34 പശിമക്കൂറു ഉവൎന്നിലവും ആക്കുന്നതു .
അതിലേ നിവാസികളുടേ ആകായ്മ ഹേതുവായിട്ടത്രേ.

35 മരുവിനെ നിൎക്കുളവും
വറണ്ട ഭൂമിയെ നീരുറവുകളും ആക്കി,

36 അവിടേ വിശന്നവരെ കുടിയിരുത്തും,
അവർ കുടിയിരിപ്പിൻ നഗരത്തെ പണികയും,

37 വയലുകളെ വിതെക്കയും പറമ്പുകളെ നടുകയും
ഫലാനുഭവം ഉണ്ടാക്കുകയും ചെയ്യും.

38 അവൻ അവരെ അനുഗ്രഹിച്ചിട്ട് അവർ ഏറ്റം പെരുകി
അവരുടേ കന്നുകാലിക്കൂട്ടവും അവൻ കുറെക്കുന്നില്ല.

39 പിന്നേ ഹിംസാക്ലേശദുഃഖങ്ങളാൽ
അവർ ചുരുങ്ങി താഴുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/147&oldid=189059" എന്ന താളിൽനിന്ന് ശേഖരിച്ചത്