146 Psalms, CVIII. സങ്കീൎത്തനങ്ങൾ ൧൦൮.
40 മഹാത്മാക്കളുടേ മേൽ അവൻ ധിക്കാരം പകൎന്നു (ഇയ്യോബ് ൧൨, ൨൧)
വഴിയില്ലാത്ത ശൂന്യത്തിൽ അവരെ ഉഴലിച്ചു വിട്ടു,
41 ദരിദ്രനെ അരിഷ്ടത്തിൽനിന്ന് ഉയൎത്തി
കുഡുംബങ്ങളെ ആട്ടിങ്കൂട്ടം പോലേ ആക്കുന്നു.
42 നേരുള്ളവർ കണ്ടു സന്തോഷിക്കുന്നു
എല്ലാ അക്രമവും വായി പൊത്തി നില്ക്കുന്നു.
43 ആർ ജ്ഞാനം ഉള്ളവൻ അവൻ ഇവ സൂക്ഷിച്ചുകൊൾ്ക
യഹോവയുടേ ദയകളെ അവർ നണ്ണിക്കൊൾ്കയും ചെയ്ക!
൧൦൮. സങ്കീൎത്തനം.
സഭ കരുണാപൂൎത്തിനിമിത്തം ദൈവത്തെ സ്തുതിച്ചു (൭) വാഗ്ദത്തപ്രകാരം
ജയവും (൧൧) രാജ്യവൎദ്ധനയും അപേക്ഷിച്ചതു (സ. ൫൭. ൬൦).
ദാവിദിന്റേ കീൎത്തനപ്പാട്ടു.
2 ദൈവമേ, എൻ ഹൃദയം ഉറെച്ചു
ഞാൻ പാടി കീൎത്തിക്ക
എന്റേ തേജസ്സും കൂടേ!
3 വീണാകിന്നരവും ഉണരുക,
ഞാൻ അരുണോദയത്തെ ഉണൎത്തുക!
4 യഹോവേ, ഞാൻ വംശങ്ങളിൽ നിന്നെ വാഴ്ത്തും
കുലങ്ങളിൽ നിന്നെ കീൎത്തിക്കും.
5 കാരണം നിന്റേ ദയ സ്വൎഗ്ഗങ്ങളിൽനിന്നു വലിയതു
നിന്റേ സത്യം ഇളമുകിലോളവും ഉള്ളതു.
6 ദൈവമേ, സ്വൎഗ്ഗങ്ങൾ്ക്കു മീതേ ഉയരേണമേ
സൎവ്വഭൂമിയിലും നിന്റേ തേജസ്സാക (൫൭, ൮- ൧൨).
7 നിന്റേ പ്രിയന്മാർ വലിച്ചെടുക്കപ്പെടുവാൻ
നിന്റേ വലങ്കൈകൊണ്ടു രക്ഷിച്ച് എനിക്ക് ഉത്തരം തരിക!
8 ദൈവം തന്റേ വിശുദ്ധിയിൽ ഉര ചെയ്തു:
ഞാൻ ഉല്ലസിച്ചു ശികേമെ വിഭാഗിച്ചു
സുഖോത്ത് താഴ്വരയെ അളന്നെടുക്കും;
9 ഗില്യാദ് എനിക്കു, മനശ്ശയും എനിക്കു തന്നേ
എഫ്രയിം എന്റേ ശിരസ്സിൽ ത്രാണനം
യഹൂദ എൻ ന്യായദാതാവ്;
10 മൊവാബ് എനിക്കു (കാൽ) കഴുകുന്ന പാത്രം
ഏദൊമിന്മേൽ എൻ ചെരിപ്പിനെ എറിയും
ഫലിഷ്ടയുടേ മേൽ ഞാൻ ഘോഷിച്ചാൎക്കും.-