താൾ:GaXXXIV5a.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൩. Psalms, CIII. 133

൧൦൩. സങ്കീൎത്തനം.

കൃപാസമ്പന്നനായ ദൈവം തന്നിലും (൬) സഭയിങ്കലും ചെയൂ സ്നേഹാതി
ശയം ഹേതുവായി (൧൯) സൎവ്വലോകത്തോടും കൂടേ താനും സ്തുതിപ്പാൻ പ്ര
ബോധനം.

ദാവിദിന്റേതു.

1 എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക
എൻ ഉള്ളിലേവ എല്ലാം അവന്റേ വിശുദ്ധനാമത്തെ തന്നേ!

2 എൻ ദേഹിയെ, യഹോവയെ അനുഗ്രഹിക്ക
അവന്റേ സകല ഉപകാരങ്ങളെ മറക്കയുമരുതേ!

3 നിന്റേ അകൃത്യങ്ങളെ ഒക്കയും ക്ഷമിച്ചു
നിന്റേ എല്ലാ ബാധകൾ്ക്കും ചികിത്സിച്ചു,

4 നിന്റേ ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും
ദയയും കനിവും ചൂടിച്ചും തരുന്നവനേ,

5 നിന്റേ ശൃംഗാരത്തിനു നന്മയാൽ തൃപ്തി വരുത്തി
കഴുകു പോലേ നിന്റേ ബാല്യത്തെ പുതുക്കുമാറാക്കുന്നവനെ തന്നേ!

6 യഹോവ നീതികളെയും
എല്ലാ പീഡിതൎക്കും ന്യായങ്ങളെയും നടത്തുന്നു.

7 മോശയെ തന്റേ വഴികളെയും
ഇസ്രയേൽ പുത്രരെ തൻ വങ്ക്രിയകളെയും അറിയിച്ചു.

8 യഹോവ കരളലിവും കനിവും ഉള്ളവൻ
ദീൎഘക്ഷാന്തിയും ദയയും പെരുകിയവൻ തന്നേ.

9 അവൻ എന്നേക്കും വാദിക്കയില്ല
യുഗപൎയ്യന്തം (പക) സംഗ്രഹിക്കയും ഇല്ല.

10 നമ്മുടേ പാപങ്ങൾ്ക്കു തക്കവണ്ണം നമ്മോടു ചെയ്യാ,
നമ്മുടേ അകൃത്യങ്ങളെ പോലേ നമ്മിൽ പിണെക്കാ,

11 കാരണം സ്വൎഗ്ഗം ഭൂമിമേൽ ഉയരുമ്പോലേ
അവനെ ഭയപ്പെടുന്നവരുടേ മേരി അവന്റേ ദയ ഉയരുന്നു.

12 ഉദയം അസ്തമാനത്തോട് അകലുമ്പോലേ
അവൻ നമ്മുടേ ദ്രോഹങ്ങളെ നമ്മോട് അകറ്റുന്നു.

13 അപ്പന്നു മക്കളിൽ കനിവുള്ളതു പോലേ
യഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു.

14 നമ്മുടേ നിൎമ്മാണത്തെ അവൻ അറിഞ്ഞു
നാം പൂഴി എന്ന് ഓൎക്കുന്നുവല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/135&oldid=189036" എന്ന താളിൽനിന്ന് ശേഖരിച്ചത്