താൾ:GaXXXIV5a.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 Psalms, CII.സങ്കീൎത്തനങ്ങൾ ൧൦൨.

അവളോടു കരുണ ചെയ്വാൻ സമയമായല്ലോ;
അവധി വന്നുവല്ലോ.

15 നിന്റേ ദാസന്മാൎക്ക് ആകട്ടേ അവളിലേ കല്ലുകൾ രുചിക്കുന്നു
അതിൻ പൊടിയിൽ അയ്യോഭാവവും തോന്നുന്നു.

16 എന്നിട്ട് ജാതികൾ യഹോവാനാമത്തെയും
ഭൂരാജാക്കൾ എല്ലാവരും നിൻ തേജസ്സെയും ഭയപ്പെടും.

17യഹോവ ചിയോനെ പണിതു
സ്വതേജസ്സിൽ കാണായ്വന്നു.

18 നിരാധാരന്റേ പ്രാൎത്ഥനയിലേക്കു തിരിഞ്ഞു
അവരുടേ യാചനയെ ധിക്കരിക്കായ്കയാൽ തന്നേ.

19 എന്നതു പിറേറ തലമുറെക്കായി എഴുതപ്പെടും
സൃഷ്ടിക്കപ്പെടുന്ന ജനം യാഹെ സ്തുതിക്കും.

20 കാരണം അവൻ തന്റേ വിശുദ്ധ ഉന്നതിയിൽനിന്ന് എത്തി നോക്കി
സ്വൎഗ്ഗത്തിൽനിന്നു യഹോവ ഭൂമിയിലേക്കു പാൎത്തതു.

21 ബദ്ധന്റേ ഞരക്കം കേൾ്പാനും
മൃത്യുപുത്രരെ കെട്ടഴിപ്പാനും (൭൯, ൧൧),

22 വംശങ്ങളും രാജ്യങ്ങളും യഹോവയെ സേവിപ്പാൻ
ഒക്കത്തക്ക കൂടുമ്പോഴേക്കു,

23 ചിയോനിൽ യഹോവാ നാമവും
യരുശലേമിൽ തൽസ്തുതിയും വൎണ്ണിപ്പാനും തന്നേ.

24 വഴിയിൽ വെച്ച് അവൻ എന്റേ ഊക്കിനെ താഴ്ത്തി വെച്ചു
എന്റേ നാളുകളെ ചുരുക്കി. [ന്നെ എടുക്കരുതേ!

25 ഞാൻ ചൊല്ലുന്നിതു: എൻ ദേവനേ, എന്റേ നാളുകളുടേ പാതിയിൽ എ
നിന്റേ ആണ്ടുകൾ തലമുറതലമുറകളോളവും ഉണ്ടു.

26 പൂൎവ്വത്തിങ്കൽ നീ ഭൂമിയെ സ്ഥാപിച്ചു
വാനങ്ങൾ തൃക്കൈകളുടേ ക്രിയയും തന്നേ.

27 അവ കെട്ടുപോകും നീ നില്ക്കും;
അവ എല്ലാം വസ്ത്രംപോലേ പഴകും,
ഉടുപ്പു കണക്കേ നീ അവറ്റെ മാറ്റും അവ തേമ്പുകയും ചെയ്യുന്നു.

28 നീയോ അവൻ തന്നേ,
നിന്റേ ആണ്ടുകൾ തീൎന്നുപോകയും ഇല്ല.

29 നിന്റേ ദാസന്മാരുടേ മക്കൾ കുടിപാൎക്കും
അവരുടേ സന്തതി തിരുമുമ്പിൽ സ്ഥിരമാകയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/134&oldid=189034" എന്ന താളിൽനിന്ന് ശേഖരിച്ചത്