താൾ:GaXXXIV5 2.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 Isaiah, XLIX. യശയ്യാ ൪൯.അ.

<lg n="">പോലേ നിന്റേ സമാധാനവും അലകടൽ പോലേ നിൻ നീതിയും നി
</lg><lg n="൧൯">റഞ്ഞേനേ; മണലിന്നു നിന്റേ സന്തതിയും അതിൽ മ്മണികൾക്കു നി
ന്റേ ആന്ത്രപ്രജയും ഒത്തേനേ. അതിൻ നാമമോ എന്റേ മുമ്പിൽ അ
റുകയും ഇല്ല ഒടുങ്ങുകയും ഇല്ല.

</lg>

<lg n="൨൦">ബാബേൽനിന്നു പുറപ്പെടുവിൻ കൽദയരെ വിട്ട് ആൎത്തുംകൊണ്ടു
പായ്‌വിൻ! എന്നതു പ്രകടിച്ചു കേൾപ്പിച്ചു ഭൂമിയുടേ അറ്റം വരേ പര
</lg><lg n="൨൧">ത്തുവിൻ! "യഹോവ സ്വദാസനായ യാക്കോബെ വീണ്ടെടുത്തു, അവ
രെ നടത്തുന്ന പാഴിടങ്നളിൽ അവർ ദഹിച്ചില്ല അവൻ പാറയിൽ
നിന്ന് അവൎക്ക് വെള്ളം പൊഴിക്കയും പാറയെ പിളൎന്നു ജലം ചാടുമാറാ
ക്കയും ചെയ്തു" എന്നു പറവിൻ! ദിഷ്ടന്മാൎക്കു സമാധാനം ഇല്ല എന്നു യ
ഹോവ പറയുന്നു.

</lg>

II. ദിവ്യാലോചനയെ നടത്തിന്ന യഃഓവാദാസൻ അത്യന്തം
താഴ്ച അനുഭവിച്ചിട്ടു വേണം ജയം കൊൾവാൻ. (അ.൪൯—൫൭.)

൪൫. അദ്ധ്യായം.

ഇസ്രയേലിന്റേ സാരാംശമായ യഹോവാദാസൻ (൫) സൎവ്വജാതികൾക്കും
വെളിച്ചം വരിത്തേണ്ടുകയാൽ (൮) പ്രവാസത്തിൽനിന്ന് അതിശയമുള്ള പുറ
പ്പാടും (൧൪) ചിയ്യോന്നു പുതിയ തേജസ്സും (൨൨) ജാതികളിൽനിന്നു ശുശ്രൂഷാ
സഹായവും സാധിക്കും.

<lg n="൧">ദ്വീപുകളേ എന്നെ കേട്ടു, ദൂരവംശങ്ങളേ കുറികൊൾവിൻ! യഹോവ
എന്നെ ഉദരത്തിൽനിന്നു വിളിച്ചു അമ്മയുടേ ഗൎഭംമുതൽ എൻ നാമത്തെ
</lg><lg n="൨">ഓൎപ്പിച്ചു, എന്റേ വായിനെ കൂൎത്ത വാൾ പോലേ ആക്കി തൻ കൈ
നിഴലിൽ എന്നെ പൂത്തി എന്നെ മിനുക്കിയ അമ്പാക്കി തൻ പൂണിയിൽ
</lg><lg n="൩">മറെച്ചിട്ടു, "നീ എൻ ദാസൻ ഞാൻ എനിക്കു ഘനം വരുത്തുവാനുള്ള
</lg><lg n="൪">ഇസ്രയേൽ തന്നേ" എന്ന് എന്നോടു പറകയും ചെയ്തു. ഞാനോ പറ
ഞ്ഞു: "വൃഥാ ഞാൻ അദ്ധ്വാനിച്ചു മായെക്കും പാഴിലും എന്റേ ഊക്കി
നെ മുടിച്ചുകളഞ്ഞു. എന്നിട്ടും എന്റേ ന്യായം യഹോവയോടും എൻ കൂ
ലി എന്റേ ദൈവത്തോടും ആകുന്നു."

</lg>

<lg n="൫">ഇപ്പോഴോ യാക്കോബെ തങ്കലേക്കു മടക്കി ഇസ്രയേലെ ചേൎത്തു
കൊൾവാനായി എന്നെ ഗൎഭമ്മുതൽ തനിക്കു ദാസനാക്കി നിൎമ്മിച്ച യ
ഹോവ പറയുന്നു. (യഹോവക്കണ്ണൂകളിൽ ഞാൻ തേജസ്സുള്ളവനും എൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/86&oldid=191790" എന്ന താളിൽനിന്ന് ശേഖരിച്ചത്