താൾ:GaXXXIV5 2.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൪൯.അ. Isaiah, XLIX. 81

<lg n="൬">ദൈവം എന്റേ ശക്തിയും ആയ്‌വന്നു). അവൻ പറഞ്ഞിതു: "നീ യാ
ക്കോബ് ഗോത്രങ്ങളെ നിവിൎത്തുവാനും ഇസ്രായേലിൽ കാക്കപ്പെട്ടവരെ
തിരികേ വരുത്തുവാനും എനിക്കു ദാസനായി നില്ക്കുന്നതു പോരാഞ്ഞിട്ടു
ഭൂമിയുടേ അറ്റംവരേ എന്റേ രക്ഷ ആവാൻ നിന്നെ ജാതികളുടേ വെ
</lg><lg n="൭">ളിച്ചമാക്കി തരുന്നു". വിശ്വനിന്ദ്യൻ, കലക്കറ, വാഴുന്നോരേ അടി
യാൻ എന്നുള്ളവനോടു ഇസ്രയേലെ വീണ്ടെടുക്കുന്ന വിശുദ്ധനായ യഹോ
വ പറയുന്നിതു: "രാജാക്കൾ (നിന്നെ) കണ്ടെഴുനീൽക്കയും പ്രഭുക്കൾ (ക
ണ്ടു) നമസ്കരിക്കയും ചെയ്യും വിശ്വാസ്യനായ യഹോവാനിമിത്തവും ഇസ്ര
യേലിലേ വിശുദ്ധൻ നിന്നെ തെരിഞ്ഞെടുത്ത നിമിത്തവും തന്നേ.

</lg>

<lg n="൮">യഹോവ പറയുന്നിതു: പ്രസാദകാലത്തു ഞാൻ നിണക്ക് ഉത്തരം
തന്നു രക്ഷനാളിൽ നിന്നെ തുണെച്ചു, ദേശത്തെ നിവിൎത്തുവാനും പാഴാ
യ അവകാശങ്ങളെ പങ്കിടുവാനും നിന്നെ കാത്തു ജനത്തിന്റേ നിയമ
</lg><lg n="൯">മാക്കി വെക്കയും ചെയ്യുന്നു. കെട്ടുപെട്ടവരോടു പുറപ്പെടുവിൻ എന്നും
ഇരിട്ടത്തുള്ളവരോടു വെളിയാകുവിൻ എന്നും ചൊല്ലിക്കൊണ്ടു തന്നേ.
അവർ വഴികളിൽ മേയ്കയും സകലപാഴ്കുന്നുകളിലും മേച്ചൽ കാണ്ങ്കയും,
</lg><lg n="൧൦">വിശപ്പു താൻ ദാഹം താൻ ഇല്ലായ്കയും കാനവും വെയിലും തട്ടായ്കയും
ചെയ്യും; അവരെ കുനിഞ്ഞവനല്ലോ അവരെ നടത്തി നീരുറവുകളിലേ
</lg><lg n="൧൧">ക്കു ചെല്ലിക്കും. എന്റേ മലകളെ എല്ലാം വഴിയാക്കും എൻ നിരത്തു
</lg><lg n="൧൨">ക്കൾ ഉയരും, കണ്ടാലും ഇവർ ദൂരേനിന്നും ഇവർ വടക്കുനിന്നും പുറാ
</lg><lg n="൧൩">യിൽനിന്നും ഇവർ ചീനരാജ്യത്തുനിന്നും വരും. വാനങ്ങളേ ആൎപ്പിൻ,
ഭൂമിയേ മകിഴുക, മലകളേ പൊട്ടിഘോഷിപ്പിൻ! യഹോവ സ്വജന
ത്തെ ആശ്വസിപ്പിച്ചു തന്റേ എളിയവരെ കനിഞ്ഞുകൊള്ളുന്നുവല്ലോ.
</lg><lg n="൧൪">ചിയ്യോൻ എന്നവളോ "യഹോവ എന്നെ ഉപേക്ഷിച്ചു കൎത്താവു മറന്നു
വിട്ടു" എന്നു പറഞ്ഞു. സ്ത്രീ മുലക്കുട്ടിയെ മറന്നു,</lg><lg n="൧൫">പള്ള പെറ്റ മകനെ
കനിയാതെ പോകയോ? ഇവർ കൂടേ മറന്നാലും നിന്നെ ഞാൻ മറക്ക
</lg><lg n="൧൬">യില്ല. ഇതാ എൻ ഉള്ളങ്കൈകളിൽ ഞാൻ നിന്നെ</lg><lg n="൩">വരെച്ചു, നിന്റെ
</lg><lg n="൧൭">മതിലുകൾ ഇടവിടാതേ എന്റേ മുമ്പിൽ (നില്കുന്നു). നിന്റേ മക്കൾ
ഉഴറിവരുന്നു, നിന്നെ സംഹരിച്ചു മുടിപ്പവർ നിന്നെ വിട്ടു പുറപ്പെടുന്നു.
</lg><lg n="൧൮">കണ്ണുകളെ ചുറ്റും ഉയൎത്തി നോക്കുക: അവർ ഒക്കയും കൂടി നിങ്കലേക്കു
വരുന്നു. എൻ ജീവനാണ അവരെ ഒക്കയും നീ ഭൂഷണം പോലേ അ
</lg><lg n="൧൯">ണിഞ്ഞും പുതിയപെണ്ണിനു സമമായി പൂണും. ഇടിഞ്ഞും മുടിഞ്ഞും പാ
ഴായ്പ്പോയ നിന്റേ നാടു ഇപ്പോൾ കുടിയാൎക്കു ദേശം പോരാതാകും.
</lg>6

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/87&oldid=191792" എന്ന താളിൽനിന്ന് ശേഖരിച്ചത്