താൾ:GaXXXIV5 2.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Isaiah, XLVIII. യശയ്യാ ൪൮.അ.

<lg n="൪">യി. നീ കഠിനൻ എന്നും നിൻ കഴുത്ത് ഇരിമ്പുഞനമും നെറ്റി ചെ
</lg><lg n="൫">മ്പും എന്നും ഞാൻ അറികയാൽ, പണ്ടു നിന്നോടു കഥിച്ചു സംഭവിക്കു
മ്മുമ്പേ കേൾപ്പിച്ചതു "എന്റേ വിഗ്രഹം ഇവ ചെയ്തു, എൻ ബിംബവും
</lg><lg n="൬">പ്രതിഷ്ടയും ഇവ കല്പിച്ചു" എന്നു നീ പറയാ‌യ്‌വാൻ തന്നേ.- നീ കേട്ടു
വല്ലോ, ഇതാ എല്ലാം കണ്ടുകൊൾക! നിങ്ങൾ ഏറ്റുപറകയില്ലയോ?
ഇന്നുമുതൽ പുതിയവയും നീ പറിയാതേ സംഗ്രഹിച്ചിട്ടവയും നിന്നെ
</lg><lg n="൭">കേൾപ്പിക്കും. അവ പണ്ടല്ല ഇപ്പോഴത്രേ പടെക്കപ്പെട്ടു, നിങ്ങൾ
കേൽക്കുന്ന നാൾക്കു മുമ്പേ തന്നേ "ഞാനിതാ അറിഞ്ഞു" എന്നു നീ പറ
</lg><lg n="൮">യാ‌യ്‌വാൻ അത്രേ. നീ കേട്ടിട്ടും ഇല്ല അറിഞ്ഞിട്ടും ഇല്ല നിൻ ചെവി അ
ന്നും തുറന്നിട്ടും ഇല്ല, നീ വിശ്വാസവഞ്ചകൻ എന്നു ഞാനറിഞ്ഞുവല്ലോ,
ഉദരം മുതൽ നിന്നെ ദ്രോഹി എന്നു വിളിപ്പാറുണ്ടല്ലോ.

</lg>

<lg n="൯">എന്റേ നാമം നിമിത്തമത്രേ ഞാൻ ദീൎഘക്ഷന്തിയുള്ള വനാകുന്നു, നി
ന്നെ മുടിക്കാതാണ്ണം എൻ കീൎത്തി നിമിത്തം മനസ്സടക്കയും ചെയ്യുന്നു.
</lg><lg n="൧൦">കണ്ടാലും ഞാൻ നിന്നെ പുടംവെച്ചതു വെള്ളൊ ഉരുക്കുന്ന വിധത്തീലല്ല,
</lg><lg n="൧൧">ദീനതച്ചൂളയിൽ നിന്നെ ശോധന ചെയ്തു. എൻ നിമിത്തം എൻ നി
മിത്തം ഞാൻ ചെയ്യുന്നു; (എൻ നാമം എങ്ങനേ തീണ്ടിച്ചുപോരുന്നുവ
ല്ലോ) അന്യനു എൻ തേജസ്സ് കൊടുക്കയും ഇല്ല.

</lg>

<lg n="൧൨">യാക്കോബേ എൻ വിളിക്കാരനായ ഇസ്രായേലേ എന്നെ കേൾക്ക!
ഞാൻ അവൻ താൻ (൫മോ൩൨,൩൯) ആദ്യനും അന്ത്യനും ആയവൻ
</lg><lg n="൧൩">ഞാനേ. എൻ കൈ ബ്ഭൂമുയെ അടിസ്ഥാനമിട്ടു വലങ്കൈ വാനങ്ങളെ
</lg><lg n="൧൪">വിരിച്ചു, അവ ഞാൻ വിളിച്ചിട്ട് ഒക്കത്തക്ക നിൽകുന്നു. എല്ലാവരും കൂ
ടി ചേൎന്നു കേൾപ്പിൻ: ആ ദേവകളിൽ ആർ ഇവ കഥിച്ചു? യഹോവ
സ്നേഹിക്കുന്നവൻ ബാബേലിലും അവന്റേ ഭുജം കൽദയരിലും തന്നിഷ്ട
</lg><lg n="൧൫">ത്തെ നടത്തും. ഞാൻ ഞാനേ ഉരിയാടി അവനെ വിളിച്ചുകൊണ്ടുവ
</lg><lg n="൧൬">ന്നിട്ട് അവന്റേ വഴി സാധിക്കും. - എന്നോടടുത്തു കേൾപ്പിൻ! ആ
രംഭം മുതൽ ഞാൻ മറയത്തു ചൊല്ലുന്നവലല്ല, അതുണ്ടായന്നുമുതൽ ഞാൻ
അവിടേ ആയി. ഇപ്പോഴോ (യഹോവാദാസൻ പറയുന്നു:) യഹോവ
യായ കൎത്താവ് എന്നെയും തന്റേ ആത്മാവിനെയും അയക്കുന്നു.

</lg>

<lg n="൧൭">ഇസ്രയേലിലേ വിശുദ്ധനായി നിന്നെ വീണ്ടെടുക്കുന്ന യഹോവ പറ
യുന്നിതു: പ്രയോജനത്തിന്നായി നിന്നെ പഠിപ്പിച്ചു നൂ ചെല്ലേണ്ടുന്നവ
</lg><lg n="൧൮">ഴിയിൽ നടത്തുന്ന യഹോവയായ ഞാൻ നിന്റേ ദൈവം, ഹാ എൻ
കല്പനകളെ നീ കുറികൊണ്ടു എങ്കിൽ കൊള്ളായിരുന്നു. എന്നാൽ നദി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/85&oldid=191788" എന്ന താളിൽനിന്ന് ശേഖരിച്ചത്