താൾ:GaXXXIV5 2.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൩൩. അ. Isaiah, XXXIII. 51

<lg n="൧൬">(൨൯,൧൭) മരുവിലും ന്യായം കുടിയിരിക്കും പറമ്പിൽ നീതി വസിക്കും.
</lg><lg n="൧൭">പിന്നേ നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ അദ്ധ്വാനഫലം
</lg><lg n="൧൮">എന്നേക്കുമുള്ള സാവധാനവും സ്വൈരവും ആകും. എൻ ജനം സമാധാ
നപ്പാൎപ്പിലും ശരണ്യകുടികളിലും നിൎഭയസുഖസ്ഥാനങ്ങളിലും വസിക്കും
</lg><lg n="൧൯">എങ്കിലും മുമ്പേ (അശ്ശൂർ) വനം കിഴിവാൻ കല്മഴ പെയ്യും. (യരുശലേം)
</lg><lg n="൨൦">പട്ടണം ആഴേ താഴുകയും ചെയ്യും. പിന്നേ കാളക്കഴുതകളുടെ കാലി
നെ (പരക്കേ) അയച്ചു എല്ലാ വെള്ളങ്ങളുടെ അരുവിലും വിതെക്കുന്ന
നിങ്ങൾ ധന്യർ.
</lg>

൩൩. അദ്ധ്യായം.അശ്ശൂൎയ്യ കഷ്ടത്തിൽ ഇസ്രയേൽദേവരക്ഷയെ പ്രത്യാശിച്ചു, (൫)ശോധന
യുടെ ഫലമാകുന്ന വിശ്വാസപരിചയത്തെ പാൎത്തു (൭) സങ്കടങ്ങൾ പെരുകും
തോറും(൧൦) യഹോവ ശത്രുവിന്നു ന്യായംവിധിക്കുന്നതു കാത്തിരിക്കുന്നു
(൧൩) ആ അഗ്നിവിധി നിൎമ്മലന്മാരെ തൊടാതേ (൧൭)ദേവജനത്തിന്നു പാപ
മോചനത്താൽ സ്വൈരസുഖത്തെ വരുത്തും (കാലം ൨ രാജ. ൧൮, ൧൬)

<lg n="൧">അയ്യോ പാഴാക്കപ്പെടാഞ്ഞിട്ടും പാഴാക്കുന്നവനും നിന്നെ (ആർ) തോ
ല്പിക്കാഞ്ഞിട്ടും തോല്പിക്കുന്നവനും ആയുള്ളവേ! നീ പാഴാക്കുന്നതു മതി
യാക്കിയപ്പോഴേക്കു പാഴാക്കപ്പെടും തോല്പിച്ചു തീൎന്ന ഉടനേ നിന്നെയും
</lg><lg n="൨">തോല്പിക്കും. യഹോവയേ ഞങ്ങളെ കനിഞ്ഞാലും! നിന്നെ ഞങ്ങൾ കാ
ത്തിരിക്കുന്നു; നീ ഉഷസ്സ് തോറും അവൎക്കു ഭുജവും ഞെരുക്കകാലത്തു ഞങ്ങ
</lg><lg n="൩">ളുടെ രക്ഷയും ആകേ വേണ്ടൂ! കോലാഹലശബ്ദത്തിന്നു വംശങ്ങൾ മ
</lg><lg n="൪">ണ്ടുന്നു, നീ ഉയൎന്നാൽ ജാതികൾ ചിതറിപ്പോകുന്നു. നിങ്ങടെ കൊള്ള
യോ തുള്ളൻ കൂട്ടുമ്പോലേ കൂട്ടപ്പെടും, വെട്ടുക്കിളിയുടെ കൊതി പോലേ
അതിലേ കൊതിച്ചു ചെല്ലും.

</lg>

<lg n="൫">യഹോവ ഉന്നതത്തിൽ വസിക്കുന്നവനാകയാൽ ഉയൎന്നവൻ തന്നേ,
</lg><lg n="൬">ന്യായവും നീതിയും ചിയ്യോനിൽ നിറെക്കുന്നു. പിന്നേ നിന്റെ കാല
ങ്ങളിലേ സ്വൈരമായതു രക്ഷകൾ ജ്ഞാനം അറിവ് ഇവറ്റിൻ നിധി
</lg><lg n="൭">തന്നേ ആകും, യഹോവാഭയം (യഹൂദെക്കു) നിക്ഷേപം തന്നേ.— ഇതാ
അവരുടെ ദേവവീരന്മാർ വെളിയേ നിലവിളിക്കുന്നു. സന്ധിദൂതന്മാർ
</lg><lg n="൮">കൈപ്പോടേ കരയുന്നു. നിരത്തുകൾ ശൂന്യമായി, വഴിപോക്കൻ ഒഴി
ഞ്ഞു, (സൻഹെരിബ്) നിയമത്തെ മാറ്റി പട്ടണങ്ങളെ നിരസിച്ചു മൎത്യ
</lg><lg n="൯">നെ ഓരാതേ പോയിപോൽ. ദേശം ഖേദിച്ചു വാടുന്നു, ലിബനോൻ
അമ്പരന്നു മാഴ്ക്കുന്നു, ശാരോൻ പാഴ്നിലം പോലെ ആയി, ബാശാനും ക

</lg>4*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/57&oldid=191727" എന്ന താളിൽനിന്ന് ശേഖരിച്ചത്