താൾ:GaXXXIV5 2.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 Isaiah, XXXII. യശയ്യാ. ൩൨. അ.

<lg n="൨">കരിക്കയും ചെയ്യും. അന്ന് അവനവൻ കാറ്റിങ്കൽ ഒളിപ്പിടവും മാരി
യിൽ മറവും ആയി, വറൾചയിൽ നിർത്തോടുകൾക്കും തളൎന്ന ദേശത്തു ക
</lg><lg n="൩">നത്ത പാറയുടെ നിഴലിന്നും ഒക്കും. കാണുന്നവരുടെ കണ്ണുകൾ ഇനി
ലേപിച്ചിരിക്കയില്ല (൬,൧0) കേൾക്കുന്നവരുടെ ചെവികൾ കുറിക്കൊ
</lg><lg n="൪">ള്ളും; ഉഴറുന്നവരുടെ ഹൃദയം അറിവാൻ തിരിയും, വിക്കന്മാരുടെ നാ
</lg><lg n="൫">വു തെളിവിൽ ചൊല്ലുവാൻ ശീലിക്കും. മുൎഖനെ ഇനി ഉദാരൻ എന്നു
</lg><lg n="൬">വിളിക്കയില്ല, കുസൃതിക്കാരനെ ശ്രീമാൻ എന്നു ചൊൽകയും ഇല്ല, മൂൎഖ
നാകട്ടേ ബാഹ്യങ്ങളെ നടത്തി യഹോവയോടുവികൃതി ഉരിയാടുവാനും
വിശന്ന ദേഹിക്കു ശൂന്യത വളൎത്തി ദാഹിക്കുന്നവനു കുടി മുട്ടിപ്പാനും ഇങ്ങ
നേ മൌൎഖ്യം പറഞ്ഞു ഹൃദയംകൊണ്ട് അകൃത്യം പ്രവൃത്തിച്ചുകൊള്ളും.
</lg><lg n="൭">കുസൃതിക്കാരന്റെ ഉപായങ്ങളും വിടക്കു തന്നേ: ദരിദ്രൻ ന്യായം ചൊ
ന്നാലും അവൻ ചതിമൊഴികളെക്കൊണ്ട് എളിയോരെ സന്നമാക്കുവാൻ
</lg><lg n="൮">കൌശലങ്ങളെ കരുതുന്നു. ഉദാരനോ ഔദാൎയ്യങ്ങളെ കരുതി ഔദാൎയ്യങ്ങ
ളെ നടത്തി നില്ക്കും.

</lg>

൩൨. അദ്ധ്യായം.

(ൻ) പ്രമാദം ഏറിയ സ്ത്രീകൾ തൊഴിച്ചിട്ടു വേണം (൧൫) ദേവാത്മാവ് ഇ
റങ്ങി സൎവ്വത്തിന്നും പുതുക്കം വരുത്തുവാൻ.
<lg n="൯">നിൎഭയസ്ത്രീകളേ എഴുനീറ്റു എന്റെ ശബ്ദം കേൾപ്പിൻ, സ്വൈരമതി
</lg><lg n="൧൦">കളായ പുത്രിമാരേ എന്റെ മൊഴിയെ ചെവിക്കൊൾവിൻ! സംവത്സ
രത്തോടു നാളുകൾ കൂടിയാൽ സ്വൈരമതികളേ നിങ്ങൾ നടുങ്ങും, കുല
</lg><lg n="൧൧">യെടുപ്പു മുടിഞ്ഞു കായ്‌ച്ചേൎപ്പു വരാതേ പോകയാൽ തന്നേ. നിൎഭയമാ
രേ വിറെപ്പിൻ, സ്വൈരമതികളേ ഭ്രമിപ്പിൻ! വസ്ത്രം അഴിച്ചു അരെ
</lg><lg n="൧൨">ക്കു (രട്ടു) കെട്ടല്ലാതേ നഗ്നരാകുവിൻ! മനോഹരനിലങ്ങളെയും കായ്
</lg><lg n="൧൩">ക്കുന്ന വള്ളിയെയും വിചാരിച്ചു മുലകളിൽ തൊഴിക്കുന്നു. എൻ ജനത്തി
ന്റെ ഭൂമിയിൽ മുള്ളും കാരയും മുളെക്കുന്നു, അതേ ഉല്ലസിക്കുന്ന നഗര
</lg><lg n="൧൪">ത്തിലേ എല്ലാ ആനന്ദശാലകളിലും കൂടേ. അരമന കൈവിടപ്പെട്ടു,
പട്ടണഘോഷം ഒഴിഞ്ഞു, ശിഖരഗോപുരങ്ങളും എന്നേക്കും ഗുഹകളായി
</lg><lg n="൧൫">കാട്ടുകഴുതകളുടെ വിലാസവും കൂട്ടങ്ങൾക്കു മേച്ചലും ആകുമല്ലോ.-ഉയര
ത്തിൽനിന്നു നമ്മുടെ മേൽ ആത്മാവ് ചൊരിയപ്പെടും പൎയ്യന്തം തന്നേ.
അന്നു മരുഭൂമി പറമ്പായ്ത്തിരിയും പറമ്പു വനമായി എണ്ണപ്പെടും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/56&oldid=191725" എന്ന താളിൽനിന്ന് ശേഖരിച്ചത്