താൾ:GaXXXIV5 2.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 Isaiah, XXXIII. യശയ്യാ ൩൩. അ.

<lg n="൧൦">ൎമ്മെലും (ഇലകളെ കൊഴിക്കുന്നു.- "ഇപ്പോൾ ഞാൻ എഴുനീൽക്കും,
</lg><lg n="൧൧">ഇപ്പോൾ ഉയരും, ഇപ്പോൾ ഞെളിയും" എന്നു യഹോവ പറയുന്നു.
നിങ്ങൾ ഉണക്കൻപുല്ലു ഗൎഭം ധരിച്ചു താളടി പെറും, നിങ്ങളെ തിന്നു
</lg><lg n="൧൨">വാനുള്ള തീയത്രേ നിങ്ങളുടെ നിശ്വാസം. വംശങ്ങൾ ചുട്ടു കമ്മായമാ
യും കൊത്തിയ മുള്ളായി തിയിൽ വെന്തും പോകും.

</lg> <lg n="൧൩">ദൂരസ്ഥന്മാരേ ഞാൻ ചെയ്തതു കേൾപ്പിൻ, സമീപസ്ഥരേ എന്റെ
</lg><lg n="൧൪">വീൎയ്യത്തെ അറിഞ്ഞുകൊൾവിൻ! ചിയ്യോനിൽ പാപികൾ പേടിച്ചു.
ബാഹ്യന്മാൎക്കു നടുക്കം പിടിച്ചിട്ടു: "തിന്നുന്ന അഗ്നിയോട് ആരുപോൽ
വസിക്കും, നിത്യകനലിനോട് ആരുപോൽ പാൎക്കും?" (എന്നു പറയുന്നു).
</lg><lg n="൧൫">നീതികളിൽ നടന്നു നേരുകൾ ഉരിയാടി, ഞെരുക്കങ്ങളാൽ നേടുന്നതി
നെ വെറുത്തു, കൈക്കൂലി വാങ്ങാതേ കൈ കുടഞ്ഞു, രക്തക്കുറ്റം കേ
ൾക്കായ്‌വാൻ ചെവിയെ പൊത്തി, തിന്മ കാണായ്‌വാൻ കണ്ണുകളെ മറൈച്ചു
</lg><lg n="൧൬">കൊള്ളുന്നവൻ. ആയവൻ ഉന്നതങ്ങളിൽ തന്നേ കുടിയിരിക്കു0; പാറ
ക്കോട്ടകൾ അവന്റെ ഉയൎന്നിലം, അവന്റെ അപ്പം കൊടുക്കപ്പെടുന്നു,
</lg><lg n="൧൭">അവൻറെ വെള്ളം നിശ്ചയം.- അല്ലയോ നിന്റെ കണ്ണുകൾ രാജാ
വിനെ അവന്റെ സൌന്ദൎയ്യത്തിൽ ദൎശിച്ചു ദൂരതകളുള്ള ദേശത്തെ കാ
</lg><lg n="൧൮">ണും. നിന്റെ ഹൃദയം ഭീഷണികാലത്തെ ഓൎത്തു: "എഴുത്തൻ എവി
ടേ? തൂക്കക്കാരൻ എവിടേ? ഗോപുരങ്ങളെ വരെച്ചവൻ എവിടേ? എ
</lg><lg n="൧൯">ന്നു ധ്യാനിക്കും. കേളാതോളം ആഴമുള്ള ഭാഷയും തിരിയാതോളം മ്ലേ
</lg><lg n="൨൦">ച്ഛിച്ച നാവുമുള്ള ആ ധാൎഷ്ട്യമുള്ള പരിഷയെ നീ കാൺങ്കയില്ല. നമ്മു
ടെ സങ്കേതനഗരമായ ചിയ്യോനെ നോക്കുക! നിന്റെ കണ്ണുകൾ യെരുശ
ലേമിനെ നിൎഭയവാസം എന്നും കുറ്റികൾ എപ്പോഴും പൊരിയാതേയും
</lg><lg n="൨൧">കയറുകൾ അറാതേയും നീക്കാത്തൊരു കൂടാരം എന്നും കാണും. അവി
ടേ യഹോവ എന്നൊരു ശ്രേഷഠൻ നമുക്കുണ്ടു, ഇരുപുറവും നീളുന്ന പുഴ
നദികളുടെ സ്ഥലത്ത് അവൻ വിളങ്ങും, തണ്ടു വലിക്കുന്ന പടകം അ
</lg><lg n="൨൨">തിൽ ഓടുകയും ഇല്ല, നിറന്ന കപ്പൽ കടക്കയും ഇല്ല. സാക്ഷാൽ നമ്മു
ടെ ന്യായാധിപതി യഹോവ, നമ്മുടെ സേനാനി യഹോവ, നമ്മുടെ
</lg><lg n="൨൩">രാജാവ് യഹോവ, ആയവൻ നമ്മെ രക്ഷിക്കും. (ഇന്നോ) നിന്റെ
ആലാത്തുകൾ അയഞ്ഞു ഞേന്നു പായ്മരത്തെ ഊന്നിക്കയില്ല പായി വിരി
ക്കയും ഇല്ല; അന്ന് ഏറിയ കൊള്ളയെ വിഭാഗിക്കും, മുടന്തരും കവൎച്ച
</lg><lg n="൨൪">കവൎന്നെടുക്കും. ഞാൻ രോഗി എന്ന് ഒരു കുടിയാനും പറക ഇല്ല, അ
തിൽ വസിക്കുന്ന ജനത്തിന്നു കുറ്റപ്പൊറുതി ഉണ്ടു സത്യം.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/58&oldid=191729" എന്ന താളിൽനിന്ന് ശേഖരിച്ചത്