താൾ:GaXXXIV5 2.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൦. അ. Ezekiel, X. 253

<lg n="">രിച്ചു ഞരങ്ങി അലറുന്ന ആളുകളുടേ നെറ്റികളിന്മേൽ ക്രൂശക്ഷരം
</lg><lg n="൫"> കുറിക്ക. മറ്റേവരോടു ഞാൻ കേൾക്കേ പറഞ്ഞു: ഇവന്റേ പിന്നാലേ
പട്ടണത്തൂടേ കടന്നു വെട്ടുവിൻ! നിങ്ങളുടേ കണ്ണ് ആദരിയായ്ക മനമ
</lg><lg n="൬"> ലിയായ്ക! വൃദ്ധർ ബാലർ കന്യകമാർ സ്ത്രീകുട്ടികൾ ഏവരെയും കൊന്നു
കളവിൻ! അക്ഷരം ഉള്ള ആരെയും മാത്രം തൊടായ്‌വിൻ! എൻ വിശുദ്ധ
സ്ഥലത്തിൽ തന്നേ തുടങ്ങുവിൻ, എന്ന ഉടനേ ആലയത്തിൻ മുന്നേ
</lg><lg n="൭"> നിൽക്കുന്ന വൃദ്ധന്മാരിൽ അവർ തുടങ്ങി. അല്ലയോ ആലയത്തെ അശു
ദ്ധമാക്കി മുറ്റങ്ങളിൽ കുതൎന്നവരെ നിറെപ്പിൻ! പുറപ്പെടുവിൻ! എന്ന്
അവർ പറഞ്ഞപ്പോൾ അവർ പുറപ്പെട്ടു പട്ടണത്തിൽ അറുത്തു പോരു
കയും ചെയ്തു.

</lg>

<lg n="൮"> അവർ കൊല്ലുകയിൽ ഞാൻ ശേഷിച്ചപ്പോൾ മുഖം കവിണ്ണു വീണു:
അയ്യോ കൎത്താ യഹോവേ യരുശലേമിന്മേൽ നിന്റേ ഊഷ്മാവിനെ
ചൊരിയുന്നതിനാൽ ഇസ്രയേലിൻ ശേഷിപ്പ് എല്ലാം ഒടുക്കുമോ? എന്നു
</lg><lg n="൯"> നിലവിളിച്ചു പറഞ്ഞാറേ, അവൻ എന്നോടു പറഞ്ഞു: ഇസ്രയേൽ യ
ഹൂദാഗൃഹത്തിന്റേ കുറ്റം അത്യന്തം വലിയതു. യഹോവ ദേശത്തെ
വിട്ടുകളഞ്ഞു എന്നും യഹോവ ഒട്ടും കാണാത് എന്നും അവർ ചൊല്ലുക
യാൽ നാട്ടിൽ രക്തങ്ങൾ നിറഞ്ഞും പട്ടണത്തിൽ വക്രത വഴിഞ്ഞും ഇ
</lg><lg n="൧൦"> രിക്കുന്നു. എന്നിട്ടു ഞാനും ആദരിയാതേയും മനമലിയാതേയും
</lg><lg n="൧൧"> അവരുടേ വഴിയെ അവർ തലമേൽ വരുത്തുന്നുണ്ടു. എന്നാറേ അര
യിൽ മഷിക്കുപ്പിയുമായി വെള്ള ഉടുത്ത ആൾ ഇതാ (വന്നു:) കല്പിച്ച
പ്രകാരം ഞാൻ ചെയ്തു എന്നു ബോധിപ്പിച്ചു.

</lg>

<lg n="൧൦, ൧"> അപ്പോൾ ഞാൻ കണ്ടിതു: കറൂബുകളുടേ തലെക്കു മീതേ ഉള്ള തട്ടി
ന്മേൽ നീലക്കല്ലു പോലേ ആസനരൂപത്തിന്ന് ഒത്തത് ഉണ്ടു; അവയു
</lg><lg n="൨"> ടേ മേൽ അവൻ കാണായി, വെള്ള ഉടുത്ത ആളോടു പറഞ്ഞു: കറൂ
ബിൻ കീഴേ ഉള്ള ചക്രച്ചുഴലിൻ നടുവേ നീ പുക്കു കറൂബുകൾ ഇടയിൽ
നിന്നു തിക്കനലുകൾകൊണ്ടു മുഷ്ടികളെ നിറെച്ചു പട്ടണത്തിന്മേൽ വി
</lg><lg n="൩"> തറുക. എന്നാറേ ഞാൻ കാൺങ്കേ അവൻ പുക്കു, ആയവൻ പൂകുമ്പോൾ
കറൂബുകൾ ആലയത്തിൻ വലത്തു നില്ക്കുന്നു മേഘം അകമുറ്റത്തെ നി
</lg><lg n="൪"> റെക്കുന്നു. യഹോവാതേജസ്സോ കറൂബിന്മേൽനിന്ന് ഉയൎന്നു ആലയപ്പ
ടിക്കൽ ചെന്നിരുന്നു, ആലയം മേഘത്താൽ നിറഞ്ഞു, മുറ്റം യഹോവാ
</lg><lg n="൫"> തേജസ്സിൻ പ്രകാശത്താൽ സമ്പൂൎണ്ണം. കറൂബുകളുടേ ചിറകൊലി പുറ
മുറ്റം വരെക്കും സൎവ്വശക്തൻ ഉരിയാടുന്ന ശബ്ദം പോലേ കേളായി.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/259&oldid=192229" എന്ന താളിൽനിന്ന് ശേഖരിച്ചത്