താൾ:GaXXXIV5 2.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

254 Ezekiel, X. യഹെസ്ക്കേൽ ൧൦. അ.

<lg n="൬"> ശേഷം വെള്ള ഉടുത്ത ആളോടു; നീ കറൂബുകൾ ഇടയിൽ ചക്രച്ചുഴലി
ൻ നടുവിൽനിന്നു തീ എടുക്ക എന്നു കല്പിച്ചപ്പോൾ അവൻ വന്നു ചക്ര
</lg><lg n="൭"> ത്തിന്നരികേ നിന്നു; ഉടനേ കറൂബുകൾ ഇടയിൽനിന്നു ഒരു കറൂബ്
കറൂബുകൾ നടുവേ ഉള്ള തീയിലേക്കു കൈനീട്ടി എടുത്തു വെള്ള ഉടു
ത്തവന്റേ മുഷ്ടികളിൽ കൊടുത്തു. ആയവൻ വാങ്ങി പുറപ്പെട്ടുപോയി.
</lg><lg n="൮"> ഇങ്ങനേ കറൂബുകളിൽ ചിറകുകളിൻ കീഴേ മാനുഷക്കൈയുടേ ഭാഷ
കാണായി.

</lg>

<lg n="൯">പിന്നേ ഞാൻ കണ്ടിതു: കറൂബുകൾക്ക് അടുക്കേ അതാ നാലു ചക്ര
ങ്ങൾ, ഓരോ കറൂബോട് ഓരോ ചക്രം ചക്രങ്ങളുടേ കാഴ്ച്ച പുഷ്പരാഗ
</lg><lg n="൧൦"> ത്തിന്റേ നോക്കുപോലേ. നാലിന്നും ഒരു രൂപം തന്നേ കാണായി
</lg><lg n="൧൧">ചക്രത്തിൻ നടുവിൽ ചക്രം ഉള്ളതു പോലേ തന്നേ. പോകുമ്പോൾ
അവ നാലുഭാഗത്തിലേക്കും പോകും. ചെല്ലുകയിൽ തിരിയുമാറില്ല, തല
നോക്കുന്നവിടത്തേക്കു പിന്നാലേ നടക്കും, ചെല്ലുകയിൽ തിരിക ഇല്ല.
</lg><lg n="൧൨"> അവയുടേ ശരീരം ഒക്കയും മുതുകും കൈകൾ ചിറകുകളും ചക്രങ്ങളും
മുച്ചൂടും കണ്ണൂകൾകൊണ്ടു നിറഞ്ഞവ, നാലിനോടും അതതിന്റേ ചക്ര
</lg><lg n="൧൩"> ങ്ങൾ തന്നേ. ആ ചക്രങ്ങളോടു ഞാൻകേൾക്കേ "അല്ലയോ ചുഴലുക"
</lg><lg n="൧൪"> എന്നു വിളിക്കപ്പെട്ടു. ഓരോന്നിന്നു നാലു മുഖങ്ങൾ ഉണ്ടു, ഒന്നാമതിൻ മുഖം
ആ കറൂബിന്റേ മുഖം, രണ്ടാമതിൻ മുഖം മാനുഷമുഖം, മൂന്നാമതു
</lg><lg n="൧൫">സിംഹമുഖം, നാലാമതു കഴുകിൻ മുഖം. പിന്നേ കറൂബുകൾ ഉയൎന്നു,
</lg><lg n="൧൬"> കബാർ നദിയിങ്കൽ ഞാൻ കണ്ട ജീവി ഇതത്രേ. കറൂബുകൾ നടക്കു
മ്പോൾ ചക്രങ്ങൾ അരികേ നടക്കും, കറൂബുകൾ ഭൂമിയെ വിട്ട് ഉയരു
വാൻ ചിറകുകളെ കുടഞ്ഞാൽ ചക്രങ്ങളും അവരെ വിട്ടു തിരിക ഇല്ല.
</lg><lg n="൧൭"> അവർ നിന്നാൽ ഇവ നില്ക്കും, ഉയൎന്നാൽ ഇവ കൂടേ ഉയരും, ജീവിയു
</lg><lg n="൧൮">ടേ ആത്മാവ് അകത്ത് ഇരിക്കയാലത്രേ.- പിന്നേ യഹോവാതേജ
സ്സു ആലയപ്പടിമേൽനിന്നു പുറപ്പെട്ടു കറൂബുകളുടേ മീതേ എഴുന്നെള്ളി,
</lg><lg n="൧൯"> കറൂബുകൾ ചിറകുകളെ കുടഞ്ഞു പുറപ്പാടു ഞാൻ കാൺങ്കേ ഭൂമിയെ വിട്ടുയ
ൎന്നു, ചക്രങ്ങളും ഒരുമിച്ചു (പോയി) യഹോവാലയത്തിൻ കിഴക്കേ വാ
തിൽപ്രവേശത്തിങ്കൽനിന്നുകൊണ്ടു, അവയുടേ മേൽ ഇസ്രയേൽദൈവ
</lg><lg n="൨൦"> ത്തിൻ തേജസ്സു മീത്തൽ ആകുന്നു. കബാർനദിയിങ്കൽ ഞാൻ ഇസ്ര
യേൽദൈവത്തിന്റേ കീഴേ കണ്ട ജീവി ഇതത്രേ, അവ കറൂബുകൾ
</lg><lg n="൨൧">എന്നു ഞാൻ അറികയും ചെയ്തു. ഓരോന്നിന്നു നന്നാലു മുഖവും നന്നാ
ലു ചിറകും ചിറകുകളിൻ കീഴേ മാനുഷക്കൈകളുടേ ഭാഷയും ഉണ്ടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/260&oldid=192231" എന്ന താളിൽനിന്ന് ശേഖരിച്ചത്