താൾ:GaXXXIV5 2.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

252 Ezekiel, IX. യഹെസ്ക്കേൽ ൯. അ.

<lg n="൧൧"> ശഫാൻപുത്രനായ യാജന്യാ നടുവിൽ നിൽക്കേ. ഇസ്രയേൽ ഗൃഹത്തിൻ
മൂപ്പന്മാർ എഴുപതു പേർ അവനവൻ കയ്യിൽ താന്താന്റേ കലശം പി
ടിച്ചും അവയുടേ മുമ്പാകേ നിന്നുംകൊണ്ടു ധൂപമേഘത്തിൻ സൌര
</lg><lg n="൧൨"> ഭ്യം പൊങ്ങി കണ്ടു. അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര ഇസ്ര
യേൽ ഗൃഹത്തിൻ മൂപ്പന്മാർ അവനവൻ തൻ ചിത്രപ്പണി മുറിയകത്തു
ഇരിട്ടത്തു ചെയ്യുന്നതു കണ്ടുവോ? യഹോവ നമ്മേ കാണാതു യഹോവ
ദേശത്തെ സാക്ഷാൽ വിട്ടുകളഞ്ഞു എന്ന് അവർ പറയുന്നുവല്ലോ.-
</lg><lg n="൧൩"> പിന്നേ അവർ ചെയ്യുന്ന ഏറവലിയ അറെപ്പുകളെ നീ കാണും എന്നു
</lg><lg n="൧൪"> ചൊല്ലി, അവൻ യഹോവാലയത്തിന്റേ വടക്കേ വാതില്പടിക്ക് എന്നെ
വരുത്തി. അവിടേ അതാ സ്ത്രീകൾ കുത്തിയിരുന്നു തമ്മുജിനെ ചൊല്ലി
</lg><lg n="൧൫"> കരയുന്നു. മനുഷ്യപുത്ര കണ്ടുവോ? ഇനി ഇതിൽ ഏറ വലിയ അറെ
</lg><lg n="൧൬"> പ്പുകളെ നീ കാണും, എന്ന് അവൻ എന്നോടു പറഞ്ഞു. യഹോവാലയ
ത്തിൻ അകമുറ്റത്തിൽ വരുത്തി. അതാ യഹോവാമന്ദിരപ്രവേശത്തി
ങ്കൽ, മണ്ഡപത്തിന്നും ബലിപീഠത്തിന്നും നടുവേ ഇരുപത്തഞ്ചു പുരുഷ
ന്മാർ യഹോവാമന്ദിരത്തിന്നു പുറം കാട്ടി മുഖം കിഴക്കു നോക്കി ഇരിക്കു
</lg><lg n="൧൭"> ന്നു; അവർ കിഴക്ക് ആദിത്യനെ തൊഴുന്നു. അവൻ എന്നോടു പറ
ഞ്ഞു: മനുഷ്യപുത്ര കണ്ടുവോ? യഹൂദാഗൃഹം ഇവിടേ ചെയ്യുന്ന വെറുപ്പു
കൾ അനുഷ്ഠിക്കുന്നതു പോരാഞ്ഞിട്ടോ ദേശത്തിൽ സാഹസം നിറെച്ചു
പുനഃപുനഃ എന്നെ മുഷിപ്പിക്കുന്നതു? അവർ ഇതാ വള്ളിക്കൊടിയെ
</lg><lg n="൧൮"> തങ്ങളുടേ മൂക്കു തൊട്ടുവിക്കുന്നു. ഞാനും ഊഷ്മാവിൽ പ്രവൃത്തിക്കും എൻ
കണ്ണ്ആദരിക്ക ഇല്ല മനമലികയും ഇല്ല, എൻ ചെവികളിൽ ഒലിപൊ
ങ്ങ അവർ നിലവിളിച്ചാലും ഞാൻ അവരെ കേൾക്കയും ഇല്ല.

</lg>

<lg n="൯">,൧ എന്റേ ചെവികളിൽ ഒലിയെഴ അവൻ വിളിച്ചിതു: ഹോ നഗര
വിചാരക്കാരേ അവനവൻ സംഹാരായുധം കയ്യിൽ എടുത്തും കൊണ്ട്
</lg><lg n="൨"> അടുപ്പിൻ! എന്നാറേ വടക്കോട്ടുള്ള മേൽവാതുക്കൽനിന്ന് അതാ ആറു
പുരുഷന്മാർ കൈയ്യിൽ കലക്കോപ്പു പിടിച്ചു വരുന്നു, മദ്ധ്യേ വെള്ള ഉടു
ത്തു അരയിൽ എഴുത്തന്റേ മഷിക്കുപ്പി ഉള്ള ഒരാൾ ഉണ്ടു. ആയവർ
</lg><lg n="൩"> വന്നു ചെമ്പുബലിപീഠത്തിന്നരികേ നില്ക്കുന്നു. ഇസ്രയേൽ ദൈവത്തി
ന്റേ, തേജസ്സോ കറൂബിന്മേൽ ഇരുന്നവിടം വിട്ടുയൎന്നു ആലയപ്പടി
ക്കൽചെന്നു, അരയിൽ മഷിക്കുപ്പിയുമായി വെള്ള ഉടുത്ത ആളിനെ
</lg><lg n="൪"> വിളിച്ചു. യഹോവ അവനോടു പറഞ്ഞിതു: ഈ നഗരനടുവിൽ യരു
ശലേമൂടേ നീ കടന്നു ഇതിൽ നടക്കുന്ന എല്ലാ അറെപ്പുകളെയും വിചാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/258&oldid=192227" എന്ന താളിൽനിന്ന് ശേഖരിച്ചത്